കണ്ണൂർ: കോൺഗ്രസ് നേതാവ് െക. സുധാകരൻ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി രഹസ്യചർച്ച നടത്തിയെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെെന്നെയിൽ പോയാണ് സുധാകരൻ അമിത് ഷായെ കണ്ടത്. അൽപംകൂടി കാത്തിരിക്കൂ എന്നാണ് ബി.ജെ.പി കേന്ദ്രനേതാക്കൾ പറഞ്ഞത് എന്നാണ് തങ്ങൾക്ക് കിട്ടിയ വിവരം.
കോൺഗ്രസുകാർ പലരും ബി.ജെ.പിയിലേക്ക് പോവുകയാണ്. സുധാകരെൻറ സമരപ്പന്തലിൽ ആർ.എസ്.എസ് നേതാക്കളുടെ സാന്നിധ്യമുണ്ടായതും ചുവപ്പുഭീകരത എന്ന സംഘ്പരിവാർ മുദ്രാവാക്യം സുധാകരൻകൂടി ഏറ്റെടുക്കുന്നതും ഇൗ അവിശുദ്ധമായ രാഷ്ട്രീയസഖ്യത്തിെൻറ ഭാഗമാണ്.
വാടിക്കൽ രാമകൃഷ്ണെൻറ കൊലപാതകം സുധാകരൻ ഇപ്പോൾ ഉന്നയിക്കുന്നത് ആർ.എസ്.എസുകാരെ തൃപ്തിപ്പെടുത്താൻവേണ്ടിയാണ്. ഗുണ്ടാനേതാവ് എന്ന പ്രതിച്ഛായ മാറ്റാൻ ആഗ്രഹിക്കുന്ന സുധാകരൻ അക്കാര്യം ആദ്യം ബോധ്യപ്പെടുത്തേണ്ടത് കോൺഗ്രസ് നേതാവ് പി. രാമകൃഷ്ണനെയാണ്. ഗുണ്ടാനേതാവ് മാത്രമല്ല, ഗുണ്ടാ പിരിവുകാരൻകൂടിയാണെന്ന് ആക്ഷേപിച്ചത് പി. രാമകൃഷ്ണനാണെന്നും പി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.