ചങ്ങനാശ്ശേരി: യു.ഡി.എഫ് നേതാക്കള്‍ ചങ്ങനാശ്ശേരി അതിരൂപതയില്‍ ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ എത്തിയത്. അതിരൂപത ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
വിവാദ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെതിരെ കേസ് എടുക്കാന്‍ ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചങ്ങനാശ്ശേരി അരമനയിലെത്തിയത്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ അരമനയിലെത്തി ആര്‍ച് ബിഷപ്, വികാരി ജനറള്‍മാരായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. തോമസ് പാടിയത്ത്, അതിരൂപത ചാന്‍സലര്‍ ഫാ. ഐസക് ആലഞ്ചേരി എന്നിവരുമായി അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ചര്‍ച്ച നടത്തിയശേഷം എമിരിറ്റസ് ജോസഫ് പൗവ്വത്തിലിനെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.
പാലാ രൂപത ബിഷപ് ജോസഫ് കല്ലറങ്ങാട്ടിെൻറ വിവാദപ്രസ്താവനക്ക് പിന്നാലെ പിന്തുണയുമായി ജോസഫ് പെരുന്തോട്ടം ലേഖനം എഴുതിയിരുന്നു. നിലപാട് അറിയിക്കാനും വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും അതിന് മാര്‍ ജോസഫ് പെരുന്തോട്ടം നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.