തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷെൻറ 45ാമത് മേയറായി ഇടതുമുന്നിണിയിലെ ക െ. ശ്രീകുമാറിനെ തെരഞ്ഞെടുത്തു. മേയർ സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പിയിലെ എം.ആര്. ഗ ോപനെയും യു.ഡി.എഫിലെ ഡി. അനില്‍കുമാറിനെയും പരാജയപ്പെടുത്തിയാണ് ശ്രീകുമാർ വിജയി ച്ചത്.
മേയറായിരുന്ന വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയതോടെയാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്. മൂന്ന് മുന്നണികളും മത്സരരംഗത്തുണ്ടായിരുന്നു. നഗരസഭയിലെ മൊത്തം അംഗസംഖ്യയായ 99ൽ കേവല ഭൂരിപക്ഷം വേണ്ടത് 50 വോട്ടുകളാണ്. ഒരുമുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ രണ്ട് ഘട്ടങ്ങളിലായിരുന്നു വോെട്ടടുപ്പ്.
ആദ്യഘട്ടത്തിൽ ഏറ്റവും കുറവ് ലഭിച്ച യു.ഡി.എഫ് അംഗത്തെ ഒഴിവാക്കിയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. രണ്ടാം റൗണ്ടില്‍ കെ. ശ്രീകുമാറും ബി.ജെ.പിയിലെ എം.ആര്. ഗോപനും നേരിട്ടായിരുന്നു മത്സരം. 100 വാർഡുകളുള്ള കോർപറേഷനിൽ വി.കെ. പ്രശാന്ത് രാജിവെച്ചതിനാൽ കഴക്കൂട്ടം വാർഡ് ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.