ന്യൂഡൽഹി: ആശ വർക്കർമാർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിന് പുറത്ത് കേരള എം.പിമാരുടെ പ്രതിഷേധം. കേരളത്തിൽ നിന്നുള്ള യു.ഡി.എഫിന്‍റെ ലോക്സഭ, രാജ്യസഭ എം.പിമാരാണ് പ്രതിഷേധം നടത്തിയത്.
കേരളത്തിലെ ആശ വർക്കർമാരുടെ സേവന-വേതന വ്യവസ്ഥകൾ പുനർക്രമീകരിച്ച് നൽകണമെന്നും ഒരു മാസക്കാലമായി തുടരുന്ന സമരം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ച് ആശ വർക്കർമാർക്ക് നീതി ഉറപ്പാക്കണം എന്നും യു.ഡി.എഫ് എം.പിമാർ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരും കേരള സർക്കാരും ആശ വർക്കർമാരെ അവഗണിക്കുകയാണ്. പ്രശ്നപരിഹാരത്തിന് വേഗത്തിൽ നടപടി സ്വീകരിക്കണം. ആശ വർക്കർമാർക്കായി പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും കെ.സി. വേണുഗോപാൽ എം.പി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന രാപ്പകൽ സമരം ഒരു മാസം പിന്നിട്ടു. ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ മാർച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് സമരസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.