മട്ടന്നൂര്‍: കോടതിക്ക് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് ചിറാളക്കണ്ടി താഹിറ മൻസിലിൽ അബൂബക്കറിെൻറ മകൻ പി.കെ. ഹര്‍ഷാദ് (22), സഹയാത്രികന്‍ തലേശ്ശരിക്കടുത്ത പളളൂർ ഇടയിൽപീടിക റോഡിലെ മുത്തപ്പൻ ബസ്സ്േറ്റാപ്പിന് സമീപം നൂറാസിൽ കെ.എം. സലീമിെൻറ മകൻ കെ.എം. മുഹമ്മദ് സഫ്‌വാന്‍ (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം.
മട്ടന്നൂർ-ഇരിട്ടി റോഡില്‍ സഹിനാസ് തിയറ്ററിന് സമീപത്തെ സിമൻറ് കടയിലേക്ക് വന്ന ജീപ്പും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. റോഡില്‍ തെറിച്ചുവീണ യുവാക്കളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ ഇരുവരും മരിച്ചു. ഞായറാഴ്ച അവധിയായതിനാൽ ഇരുവരും മട്ടന്നൂരിലെ സുഹൃത്തിനെ കാണാൻ വരുമ്പോഴാണ് അപകടം.
എസ്.എഫ്.െഎ തലശ്ശേരി ഏരിയ വൈസ് പ്രസിഡൻറും മമ്മൂട്ടി ഫാൻസ് ആൻറ് വെൽഫയർ അസോസിയേഷൻ ഇൻറർനാഷനൽ മെമ്പറുമാണ് ഹര്‍ഷാദ്. തലശ്ശേരി നാരങ്ങാപ്പുറത്തെ ഫാ ബോട്ടിക് സ്ഥാപനത്തിലെ സെയിൽസ്മാനാണ്. തലശ്ശേരി ലോഗൻസ് റോഡിലെ റോയൽ റോബ്സ് റെഡിമെയ്ഡ് സ്ഥാപനത്തിലെ സെയിൽസ്മാനാണ് മുഹമ്മദ് സഫ്‌വാന്‍. മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. േപാസ്റ്റ്മോർട്ടത്തിന് ശേഷം മുഹമ്മദ് സഫ്വാെൻറ മയ്യിത്ത് തലശ്ശേരി മട്ടാമ്പ്രം പളളിയിലും പി.കെ. ഹർഷാദിെൻറ മയ്യിത്ത് മുഴപ്പിലങ്ങാട് സീതിെൻറ പളളിയിലും തിങ്കളാഴ്ച ഉച്ചക്ക് ഖബറടക്കും.
ഷംശാദാണ് ഹർഷാദിെൻറ മാതാവ്. സഹോദരങ്ങൾ: അഫ്നാസ്, നിക്മൽ. സാബിറയാണ് മുഹമ്മദ് സഫ്വാെൻറ മാതാവ്. സഹോദരങ്ങൾ: സൽമാൻ, യാസീൻ, ഹിബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.