തിരുവനന്തപുരം: ആശാ വർക്കർമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരവേ, ജനുവരിയിലെ വേതന കുടിശ്ശിക അനുവദിച്ച് സർക്കാർ. നാളെ മുതൽ വിതരണം ചെയ്യുമെന്നാണ് വിവരം. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും തീർത്തു. ആശ വർക്കർമാരുടെ സമരം 18 ദിവസമായി തുടരുന്നതിനിടെയാണ് സർക്കാർ തീരുമാനം.
ആശ വർക്കേഴ്സിനോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാറിനുള്ളതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വേതനം വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം നൽകാനുള്ള കുടിശിക 100 കോടി രൂപയോളമാണ്. സംസ്ഥാനത്തിന്റെ ഓണറേറിയം പൂർണമായി നൽകിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ആശ വർക്കർമാരുടെ തീരുമാനം. 7000 രൂപയിൽ നിന്ന് 21,000 രൂപയായി വേതനം വർധിപ്പിക്കുക, വിരമിക്കുമ്പോൾ അഞ്ചുലക്ഷം രൂപ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സമരത്തിൽ സർക്കാർ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.