കൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെനതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ കൂടുതൽ വൈദികർ രംഗത്തെത്തി. മാര്‍ത്തോമ സഭയിലെ വൈദികരും പരസ്യനിലപാട് അറിയിച്ചതോടെ എട്ടു ദിവസം പിന്നിട്ട സമരത്തിന് പിന്തുണയേറുകയാണ്. കന്യാസ്ത്രീകൾ നടത്തുന്ന സമരം സഭക്കെതിരല്ല. നീതിക്കുേവണ്ടിയുള്ള പോരാട്ടമാണെന്ന് വൈദികർ പറഞ്ഞു.
പോരാട്ടത്തിൽ ഇരയ്ക്കും അവരുടെ നിലവിളിക്കും ഒപ്പമാണ് നിൽക്കേണ്ടത്. ക്രൈസ്തവ വിശ്വാസിയെന്ന നിലയിൽ അതുതന്നെയാണ് ചെയ്യുന്നതെന്നും വൈദികർ പ്രഖ്യാപിച്ചു.
കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കേരള കത്തോലിക്ക മെത്രാന് സമിതി (കെ.സി.ബി.സി) ഇറക്കിയ സര്‍ക്കുലറിനെ മറികടന്നാണ് സീറോ മലബാര്‍ സഭ മുന്‍ വക്താവും ‘സത്യദീപം’ എഡിറ്ററുമായ ഫാ. പോൾ തേലക്കാട്ടിെൻറ നേതൃത്വത്തിൽ ഫാ. ജോസഫ് പാറേക്കാട്ടിൽ, ഫാ. ജോയ്സി കൈതക്കൂട്ടിൽ, ഫാ. ജിമ്മി കക്കാട്ടുചിറ, ഫാ. ബെന്നി മാറപ്പറമ്പിൽ, ഫാ. കുര്യൻ കുരിശിങ്കൽ, ഫാ. പോൾ ചിറ്റിലപ്പള്ളി, ഫാ. ടോണി കല്ലൂക്കാരൻ, ഫാ. രാജൻ പുന്നയ്ക്കൽ, ഫാ. ചെറിയാൻ വർഗീസ് എന്നിവർ ശനിയാഴ്ച വൈകീട്ട് സമരവേദിയിലെത്തിയത്. എറണാകുളം അങ്കമാലി അതിരൂപതയിൽ വിവിധ ചുമതലകള്‍ വഹിക്കുന്നവരാണ് വൈദികർ.
ബിഷപ്പിനെതിരായ പരാതിയിൽ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കണമെന്ന് ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. വത്തിക്കാൻ പ്രശ്നത്തിൽ ഇടപെട്ട് നീതി നടപ്പാക്കണം. സഭാ സംവിധാനങ്ങൾ നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.