കല്ലട ബസിലെ ഞെട്ടിപ്പിക്കുന്ന അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുകൊണ്ടുവന്ന് താരമായിരിക്കുകയാണ് ജേക്കബ് ഫിലിപ്. യുവാക്കളെ മർദിക്കുന്ന സമയത്ത് ഇദ്ദേഹം രഹസ്യ മായി തെൻറ കാമറയിൽ പകർത്തിയ വിഡിയോയും വിശദീകരണ പോസ്റ്റുമാണ് സംഭവം പുറംലോകത്തെത്തിച്ചത്. ബസിലെ മറ്റു യാത്രക്കാരെല്ലാം നിസ്സഹായരായി നിൽക്കുമ്പോൾ ജീവൻ പോലും അപകടത്തിലാവുന്ന സാഹചര്യത്തിൽ തൊട്ടടുത്തിരുന്ന് ഏറെ സാഹസികമായാണ് രംഗം പകർത്തിയതെന്ന് വിഡിയോയിൽ നിന്നുതന്നെ വ്യക്തമാണ്.
പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങൾ ഇതേറ്റെടുത്തു. ഇതോടെയാണ് പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമങ്ങളിലും സംഭവം വാർത്തയായത്. തുടർന്ന് സർക്കാർ ഇടപെടുകയും പൊലീസ് കർശനനടപടി സ്വീകരിക്കുകയുമായിരുന്നു. 30,000ത്തിലേറെ പേർ ഷെയർ ചെയ്ത പോസ്റ്റിലെ വിഡിയോ 15 ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഇതേതുടർന്ന് ജേക്കബിനെതിെരയും ബസ് ജീവനക്കാരുടെ ഭീഷണിയുണ്ടായിരുന്നു.
ബസ് യാത്രക്കിടെ ദുരനുഭവമുണ്ടായാൽ ഉടൻ പൊലീസിനെ വിളിക്കണമെന്ന് ഡി.ജി.പി
തിരുവനന്തപുരം: ബസ് യാത്രക്കിടെ ദുരനുഭവമുണ്ടായാൽ അപ്പോൾതന്നെ പൊലീസിനെ വിളിക്കണമെന്ന അഭ്യർഥനയുമായി ഡി.ജി.പി. കല്ലട ട്രാവൽസിെൻറ ബസിൽ യാത്രക്കാർക്ക് മർദനമേറ്റത് നിർഭാഗ്യകരമായ സംഭവമാണെന്ന് തെൻറ ഒൗദ്യോഗിക ഫേസ്ബുക്ക് േപജിൽ അദ്ദേഹം കുറിച്ചു. ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ അടുത്ത പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടണം. കല്ലട ബസിൽ ഈറോഡിൽ പഠിക്കുന്ന മലയാളികളായ രണ്ട് യുവാക്കൾക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ട് ഇ-മെയിൽ വഴിയും ഫേസ്ബുക്ക് പോസ്റ്റ് വഴിയും പരാതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.