തിരുവനന്തപുരം: സ്വതന്ത്രസോഫ്റ്റ്വെയറുകൾ നിർബന്ധമാക്കുമെന്ന് െഎ.ടി നയത്തി ൽ അടിവരയിടുേമ്പാഴും വകുപ്പുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും യഥേഷ്ടം കുത്തക േ സാഫ്റ്റ്വെയറുകൾ വാങ്ങാൻ വഴിതുറന്ന് സർക്കാർ വിജ്ഞാപനം.
കേന്ദ്രീകൃത പർച്ചേ സ് സംവിധാനത്തിെൻറ മറവിൽ ൈമക്രോസോഫ്റ്റ് കമ്പനിയുമായി ചർച്ച നടത്തി വില നിശ ്ചയിച്ചാണ് ഉത്തരവിറക്കിയത്. ഏതെങ്കിലും മേഖലയിൽ സ്വതന്ത്രേസാഫ്റ്റ്വെയറുകൾ ഇല്ലാതിരിക്കുകയും കുത്തക സോഫ്റ്റ്വെയറുകൾ വാങ്ങാൻ നിർബന്ധമാകുകയും ചെയ്യുന്ന ഘട്ടത്തിൽ ബന്ധെപ്പട്ട വകുപ്പ് കാര്യകാരണസഹിതം സർക്കാറിൽ അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങണമെന്ന ഉത്തരവ് നിലനിൽക്കുേമ്പാഴാണ് ഇതിനെ അപ്രസക്തമാക്കിയുള്ള സർക്കാർ നീക്കം. ‘മൈേക്രാസോഫ്റ്റിെൻറ വിൻഡോസ് 10 ’ വാങ്ങുന്നതിന് വില നിശ്ചയിച്ച് ഉത്തരവിറങ്ങിയതോടെ ആവശ്യമുള്ളവർക്കെല്ലാം മറ്റു നടപടികെളാന്നും പാലിക്കാതെ വാങ്ങാനുള്ള സ്വാതന്ത്ര്യമാണ് അനുവദിച്ചത്. മൈക്രോസോഫ്റ്റിന് പരവതാനി വിരിക്കുന്ന ഉത്തരവ് ഫലത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയർ രംഗത്ത് സംസ്ഥാനം കൈവരിച്ച മുന്നേറ്റങ്ങളുടെയും നേട്ടങ്ങളുടെയും കടയ്ക്കൽ കത്തിവെക്കൽ കൂടിയാണ്.
സ്വതന്ത്ര സോഫ്റ്റ്വെയറുകൾ കേരളത്തിലെ ഇ-ഗവേണൻസ്, വിദ്യാഭ്യാസ മേഖലകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൈറ്റ് (െഎ.ടി@സ്കൂൾ) സ്വതന്ത്രസോഫ്റ്റ്െവയറുകളുടെ വിജയകരമായ പരീക്ഷണത്തിന് ഉദാഹരണമാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ കമ്പ്യൂട്ടർ സിലബസും സ്വതന്ത്ര സോഫ്റ്റ്വെയർ അടിസ്ഥാനപ്പെടുത്തിയാണ്. കൂടുതൽ ഇ-ഫയലുകൾ കൈകാര്യം ചെയ്യുന്ന സെക്രേട്ടറിയറ്റ് അടക്കം സർക്കാർ ഒാഫിസുകളിൽ സാേങ്കതിക പ്രശ്നങ്ങളില്ലാതെ സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത ഓപറേറ്റിങ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ നിർമാണത്തിനും പ്രചാരണത്തിനുമായി െഎ.ടി വകുപ്പിന് കീഴിൽ ഇൻറർനാഷനൽ സെൻറർ ഫോർ ഫ്രീ ആൻഡ് ഒാപൺസോഴ്സ് സോഫ്റ്റ്വെയർ (െഎ.സി ഫോസ്) നിലവിലുണ്ട്. പുതിയ ഉത്തരവുവഴി സർക്കാർ ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാവുക. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് വിവരം.
െഎ.ടി നയത്തിൽ പറയുന്നത്
‘സര്‍ക്കാറിെൻറ നയരൂപവത്കരണത്തിലും പ്രവര്‍ത്തനങ്ങളിലും സ്വതന്ത്ര ഓപണ്‍ സോഴ്സ് സോഫ്റ്റ് വെയറുകളുടെ പങ്ക് വളരെ നിര്‍ണായകമാണ്. അത്തരം സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുകയും അതിലേക്കെത്താന്‍ നടപടികള്‍ സ്വീകരിക്കുക എന്നതുമാവും സര്‍ക്കാര്‍ നയം. പൊതുമുതല്‍ ഉപയോഗിച്ച് നിർമിക്കുന്ന വിവര സാങ്കേതിക സംവിധാനങ്ങളില്‍ ഇത്തരം സോഫ്റ്റ്വെയറുടെ ഉപയോഗം നിര്‍ബന്ധമാക്കും. ഈ മേഖലയില്‍ 2007ലെ ഐ.ടി നയം വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ നടപ്പില്‍ വരുത്താനുളള നടപടികള്‍ കൈക്കൊള്ളും’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.