കൊക്കയാർ (ഇടുക്കി): പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണത്തിനിടെ, അന്തർ സംസ്ഥാന തൊഴിലാളികൾ സൈറ്റ് സൂപ്പർവൈസറെ മർദിച്ചവശനാക്കി. മലയാളി തൊഴിലാളികളെ ജോലിക്ക് ഇറക്കിയതിൽ പ്രതിഷേധിച്ചാണ് മർദനം. ആലുവ സ്വദേശിയായ ബിജു മാത്യുവിനാണ് ക്രൂരമർദനമേറ്റത്.
ചൂട് കൂടിയ സാഹചര്യത്തിൽ ജോലിയിൽ നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ജോലിസമയം നിജപ്പെടുത്തി തൊഴിലാളികളോട് രാവിലെ ആറുമണി മുതൽ 11 മണി വരെ ജോലി ചെയ്യണമെന്ന് സൂപ്പർവൈസർ ആവശ്യപ്പെട്ടു.
എന്നാൽ, ഇവർ ഇതിന് തയാറായില്ല. രാവിലെ എട്ടരയായിട്ടും തൊഴിലാളികൾ ജോലിക്കെത്താതെ വന്നതോടെ മിക്സ് ചെയ്ത കോൺക്രീറ്റ് നശിച്ചുപോകുമെന്ന സാഹചര്യത്തിലാണ് പ്രദേശവാസികളായ തൊഴിലാളികളുടെ സഹായം സൂപ്പർവൈസർ ആവശ്യപ്പെട്ടത്. നാല് മലയാളി തൊഴിലാളികൾ ജോലിക്ക് ഇറങ്ങിയതോടെ എട്ടോളം വരുന്ന അന്തർസംസ്ഥാന തൊഴിലാളികൾ ചേർന്ന് ബിജുവിനെ മർദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.