മഞ്ചേരി: കോവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ വൈറസ് ബാധ കണ്ടെത്താനാകാതെ അധികൃതർ. വൈറസ് ബാധയുടെ ഉറവ ിടം കണ്ടെത്താൻ ഊർജിതശ്രമം നടത്തിവരുകയാണ് ആരോഗ്യവകുപ്പ്. കുഞ്ഞിെൻറ കുടുംബവുമായി സമ്പർക്കം പുലർത്തിയ ബന്ധുക്കളും ചികിത്സിച്ച ഡോക്ടർമാരുമടക്കം നിരവധിപേർ നിരീക്ഷണത്തിൽ കഴിയുകയാണ്. പുണെ വൈറോളജി ലാബിലേക്ക് ഇവരുടെ രണ്ടു ബന്ധുക്കളുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം പുറത്തുവന്നാൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ. ചിലർക്ക് ഐ.ജി.എം, ഐ.ജി.ജി ഉൾപ്പെടെ സൂക്ഷ്മപരിശോധനയും നടത്തും.
കഴിഞ്ഞദിവസം അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ സാമ്പിൾ പരിശോധനയിൽ നെഗറ്റീവായിരുന്നു. ഇതോടെയാണ് സൂക്ഷ്മപരിശോധന നടത്തുന്നത്. പ്രദേശത്തെ നഗരസഭ കൗൺസിലർമാരുടെ സഹായത്തോടെ സമ്പർക്കസാധ്യത കണ്ടെത്താനും ശ്രമംനടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.