പ്ലാസ്റ്റിക് വള്ളി കഴുത്തിൽ കുരുങ്ങി യാത്രക്കാരന് പരിക്കേറ്റ സംഭവം‍: പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

തൊടുപുഴ: റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗതം തടയാൻ റോഡിന് കുറുകെ പ്ലാസ്റ്റിക് വള്ളി കെട്ടിയതില്‍ തട്ടി സ്‌കൂട്ടര്‍ യാത്രക്കാരന്‍റെ കഴുത്തില്‍ മുറിവേറ്റ സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. അസി. എൻജിനീയർ, ഓവർസിയർ എന്നിവരടക്കം നാല് പേരെയാണ് ബുധനാഴ്ച തൊടുപുഴ പൊലീസ് ചോദ്യം ചെയ്തത്.

കരാറുകാരൻ മുളപ്പുറം സ്വദേശി നാസര്‍ പി. മുഹമ്മദിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പേരിലും കേസെടുത്തിട്ടുണ്ട്. തുടർന്ന്, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇവർക്ക് കത്ത് നൽകിയിരുന്നു.

കാരിക്കോട്-തെക്കുംഭാഗം റോഡില്‍ കോട്ടപ്പാലത്തിന് സമീപം ടൈല്‍ പാകുന്നതിന്‍റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കാൻ കീരികോട് ഭാഗത്ത് കെട്ടിയ ചെറിയ പ്ലാസ്റ്റിക് വള്ളിയില്‍ കഴുത്ത് കുരുങ്ങി തെക്കുംഭാഗം കളപ്പുരയ്ക്കല്‍ ജോണി ജോര്‍ജിന്‍റെ (60) കഴുത്തിനാണ് പരിക്കേറ്റത്.

Tags:    
News Summary - Incident of passenger getting injured by getting his neck entangled in a plastic rope: Public works officials were questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.