തിരുവനന്തപുരം: സ്കൂള്‍ തുറക്കാനുള്ള തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (െഎ.എം.എ) സ്വാഗതം ചെയ്തു. കാര്യക്ഷമമായ മുന്നൊരുക്കം ഇതിനാവശ്യമാണെന്നും അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിര്‍ബന്ധമായും വാക്സിൻ എടുത്തിരിക്കണമെന്നും െഎ.എം.എ നിർദേശിച്ചു. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും കര്‍ശനമായും വാക്സിന് എടുത്തിരിക്കണം. ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒേന്നാ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹിക അകലത്തിലിരിക്കുന്ന രീതി നടപ്പാക്കണം. ക്ലാസുകള്‍ വിഭജിച്ച് പഠനം നടത്തണം.
ഓൺലൈന്‍/ ഓഫ്ലൈന്, ഹൈബ്രിഡ് സംവിധാനം ഇതിന് ഉപയോഗപ്പെടുത്താം. ഒരു ബാച്ച് കുട്ടികള്‍ ക്ലാസുകളില്‍ ഹാജരായി പഠനം നടത്തുമ്പോള്‍ മറ്റൊരു ബാച്ചിന് ഓൺലൈനായും ഇൗ ക്ലാസ് അറ്റന്‍ഡ് ചെയ്യാം. ഇൗ സൗകര്യം മാറിമാറി ക്രമീകരിക്കാം.
ക്ലാസുകള്‍ക്ക് ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണം. ഒരു കാരണവശാലും സ്കൂളില്‍ ഹാജരാകുന്ന കുട്ടികള്‍ ഒരുമിച്ചുകൂടുന്ന അവസ്ഥയുണ്ടാകാന്‍ അനുവദിക്കരുത്. വിവിധ ഡിവിഷനുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ഇടവേള നല്കുകയായിരിക്കും ഉത്തമം.
മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ സിലബസിെൻറ ഭാഗമായി കുട്ടികളെ പഠിപ്പിക്കണം. സ്വന്തം വീടുകളിലും പരിസരത്തും പൊതുസ്ഥലങ്ങളിലും ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. പഠന രീതികളിലും കാതലായ മാറ്റം അനിവാര്യമാണ്. ഏറ്റവും പ്രധാന പാഠഭാഗങ്ങള്‍ക്ക് ഊന്നല്‍ കൊടുത്ത് ക്ലാസുകളില്‍ പഠിപ്പിക്കുന്ന രീതിയിലേക്ക് മാറേണ്ടിവരും. സ്കൂളിലെ പഠന മണിക്കൂറുകള്‍ കുറക്കുന്ന രീതിയില്‍ സിലബസ് പുനരാവിഷ്കരിക്കണം.
കുട്ടികളെ സ്കൂളിലെത്തിക്കുന്ന ട്രാന്‍സ്പോര്‍ട്ട് സംവിധാനം കുറ്റമറ്റതായിരിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിലേക്കായി പുനര്‍വിന്യസിക്കണം. വാക്സിനെടുക്കാതെ ഈ ഘട്ടത്തില്‍ സ്കൂള്‍ തുറക്കുന്നത് രോഗവ്യാപനം കൂട്ടുമെന്ന് ആശങ്കയുണ്ടെങ്കിലും ചെറിയ കുട്ടികളില്‍ രോഗം വരാന്‍ സാധ്യത കുറവാണെന്നും അവരില്‍നിന്ന് രോഗവ്യാപന സാധ്യത തീരെ കുറവാണെന്നുമാണ് ഇതുവരെ നടന്ന പഠനങ്ങളില്‍ മനസ്സിലാകുന്നത്.
ബഹുഭൂരിപക്ഷം പേര്‍ക്കും വാക്സിന് ലഭിച്ചാല്‍ വൈറസ് വ്യാപനം കുറയുകയും ചെയ്യുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.