കൊച്ചി: സി.പി.ഐയുടെ ഐ.ജി ഓഫീസ് മാർച്ചിനു നേരെ പൊലീസ് ലാത്തിവീശുകയും എൽദോ എബ്രഹാം എം.എൽ.എക്ക് ഉൾപ്പെടെ പര ിക്കേൽക്കുകയും ചെയ്തത് വിവാദമായതിന് പുറമെ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്.
മാർച്ചിന് അനുമതി ഇല്ലായിരുന്നുവെന്ന് ചുണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് കേസെടുത്തത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, എൽദോ എബ്രഹാം എം.എൽ.എ എന്നിവർ ഒന്നും രണ്ടും പ്രതികളാണ്. കല്ലും കുറുവടിയും അടക്കമുള്ള ആയുധങ്ങളുമായാണ് സി.പി.ഐ പ്രവർത്തകർ ഐ.ജി ഓഫീസ് മാർച്ച് നടത്തിയതെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.
അതേസമയം, പൊലീസ് ലാത്തിച്ചാർജിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് നിന്നത് ഇതിന് തെളിവാണെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.