ആലപ്പുഴ: ജനുവരി ഒന്നിലെ വനിതാമതിൽ സംഘാടനത്തിൽ പ്രകടമായ ആശയക്കുഴപ്പം നിലനിൽക്കെ മുഖ്യപങ്കാളിത്തം കൈയാളുമെന്ന് പ്രഖ്യാപിച്ച എസ്.എൻ.ഡി.പിയിൽ ഭിന്നത രൂക്ഷമായി. വനിതാമതിലും ശബരിമല സ്ത്രീപ്രവേശനവുമായി കൂട്ടിക്കുഴക്കേണ്ടെന്ന പ്രസ്താവനയുമായി അടിയന്തര യോഗം കൗൺസിലിനുശേഷം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നെങ്കിലും അണികളിലെ ആശയക്കുഴപ്പത്തിന് ശമനമായിട്ടില്ല.
യോഗം ൈവസ് പ്രസിഡൻറും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും ഭാരവാഹികളായ സുഭാഷ് വാസു, എ.ജി. തങ്കപ്പൻ, എം.ബി. ശ്രീകുമാർ, സുരേഷ് കോട്ടക്കകത്ത്, അനിൽ തറനിലം തുടങ്ങിയ വിവിധയൂനിയൻ ഭാരവാഹികളും എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ നടന്ന വിശ്വാസ സംരക്ഷണ രഥയാത്രയിൽ പെങ്കടുത്തവരുമാണ്. സ്ത്രീ പ്രവേശനത്തോട് യോജിക്കാനാവില്ലെന്ന കൗൺസിലിലെ ബഹുഭൂരിപക്ഷത്തിേൻറയും അഭിപ്രായം കണക്കിലെടുത്താണ് വെള്ളാപ്പള്ളി ഭക്തർക്കൊപ്പമാണെന്ന നിലപാട് ആവർത്തിച്ചത്. പിണറായി വിജയനെ പിണക്കാനാകാത്ത സാഹചര്യത്തിലാണ് അദ്ദേഹം വനിതാമതിലിനൊപ്പം ചേർന്നിരിക്കുന്നതെന്ന കാര്യം വ്യക്തമാണ്. വരും ദിവസങ്ങളിൽ കേന്ദ്രം ഏതെങ്കിലും തുറുപ്പ് ചീട്ട് പുറത്തെടുത്താൽ വെള്ളാപ്പള്ളി മറുകണ്ടം ചാടുമെന്ന അഭ്യൂഹം പരക്കെയുണ്ട്.
2010 ൽ മാത്രം രൂപം കൊണ്ട തീവ്രഹിന്ദുത്വനിലപാടുള്ളവരുൾപ്പെടുന്ന 90 ഒാളം സംഘടനകൾ ചേർന്ന ഹിന്ദുപാർലമെൻറും നിരവധി കടലാസ് സംഘടനകളും പരിപാടിയുടെ ഭാഗമാകുന്നതിലെ അനൗചിത്യം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ചാവറ കുര്യാക്കോസ് അച്ചൻ, വക്കം അബ്ദുൾ ഖാദർമൗലവി തുടങ്ങിയ ക്രിസ്ത്യൻ,ഇസ്ലാമിക സാമൂഹിക പരിഷ്കർത്താക്കളുടെ സംഭാവനകളെ പരിഗണിക്കാതിരിക്കുന്നത് ശരിയല്ലെന്ന വിമർശനം ശക്തമാണ്. കെ.പി.എം.സിലെ പ്രബലവിഭാഗമാണെങ്കിലും പുന്നല ശ്രീകുമാറിെൻറ ഏകാധിപത്യ നിലപാടുകളിൽ അസംതൃപ്തിയുള്ള ചിലർ ഇടഞ്ഞ് നിൽക്കുന്നതായും സൂചനയുണ്ട്. ഹിന്ദു പാർലമെൻറിെൻറ ഭാരവാഹിയായിരുന്ന ശ്രീനാരായണ ധർമവേദിയിൽനിന്ന് പുറത്താക്കപ്പെട്ട സി.കെ. വിദ്യാസാഗറിനെ വനിത മതിലിെൻറ പ്രധാനചുമതലക്കാരനാക്കിയതിനെതിരെ പ്രതിഷേധവുമായി വേദി ജന.സെക്രട്ടറി ബിജുരമേശ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാതിനൽകിയതും സർക്കാറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.