ആലപ്പുഴ: ഒറ്റക്ക് കഴിഞ്ഞിരുന്ന വയോധികയുടെ മൃതദേഹം കാർപോർച്ചിൽ തെരുവുനായ് ക്കൾ കടിച്ചുകീറിയ നിലയിൽ. പാതിരപ്പള്ളി കൊച്ചുതയ്യിൽ പരേതനായ രാജപ്പെൻറ ഭാര്യ മറ ിയാമ്മയെയാണ് (79) സഹോദരിപുത്രെൻറ തുമ്പോളി തോട്ടുങ്കൽ വീട്ടിലെ പോർച്ചിൽ മരിച്ചനി ലയിൽ കണ്ടത്. തലയുടെ വലതുഭാഗവും ഇടതുകാലും നായ്ക്കൾ കടിച്ചുകീറി വികൃതമാക്കിയ ന ിലയിലായിരുന്നു.
തിങ്കളാഴ്ച രാവിലെ വീട്ടിൽ പത്രമിടാൻ വന്നയാളാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. രക്തസമർദവും പ്രമേഹവും ഉണ്ടായിരുന്ന മറിയാമ്മ പുലർച്ച പുറത്തേക്കിറങ്ങുമ്പോൾ തലചുറ്റി വരാന്തയിൽ വീണതാണെന്ന് കരുതുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തല പൊട്ടി ചോര വാർന്ന നിലയിലായിരുന്നു. രക്തം മണത്തെത്തിയ നായ്ക്കൾ മൃതദേഹം കടിച്ചുകീറിയതാകാമെന്ന് സംശയിക്കുന്നു. സംഭവസ്ഥലത്ത് നായ്ക്കളുടെ കാൽപാടുകൾ കണ്ടു.
വില്ലേജ് ജീവനക്കാരനായ രാജപ്പൻ ഒമ്പത് വർഷം മുമ്പ് മരിച്ചിരുന്നു. ഇവർക്ക് മക്കളില്ല. മറ്റൊരു ബന്ധുവിനൊപ്പം സഹോദരീപുത്രെൻറ തുേമ്പാളിയിലെ വീട്ടിൽ താമസിക്കുകയായിരുന്നു. സഹോദരി പുത്രനും കുടുംബവും ജോലിയാവശ്യാർഥം ഝാർഖണ്ഡിലായതിനാൽ വീട് നോക്കുന്നതിനും പള്ളിയിൽ പോകാൻ എളുപ്പത്തിനുമാണ് ഇവിടെ താമസിച്ചിരുന്നത്. ഒപ്പം സഹോദരിയുടെ മകളും ഉണ്ടായിരുന്നു. ഇവർ എട്ട് ദിവസം മുമ്പ് തിരുവനന്തപുരത്ത് ചികിത്സക്ക് പോയിരുന്നതിനാൽ ഈ ദിവസങ്ങളിൽ മറിയാമ്മ ഒറ്റക്കായിരുന്നു.
വിരലടയാള വിദഗ്ധർ, ശാസ്ത്രീയ പരിശോധന വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് നോർത്ത് പൊലീസ് അറിയിച്ചു. വീട്ടിൽ മോഷണം നടന്നതിെൻറ ലക്ഷണങ്ങളും കണ്ടെത്തിയിട്ടില്ല. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ പത്തിന് തുേമ്പാളി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.