ഹരിപ്പാട്: ആശുപത്രിയിൽ ആൻജിയോഗ്രാമിനിടെ കത്തീറ്റർ തുളച്ചുകയറിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിങ്ങോലി ആരാധനയിൽ അജിത്റാമിെൻറ ഭാര്യ ബിന്ദുവാണ് (55) ബുധനാഴ്ച രാത്രി മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ജൂൺ മൂന്നിന് ഛർദിയും അസ്വസ്ഥതകളും മൂലം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് പോയിരുന്നു.
ഇ.സി.ജിയിലെ വ്യതിയാനത്തെ തുടർന്ന് ആൻജിയോഗ്രാം നടത്തുന്നതിനിടെ കത്തീറ്റർ ഒടിഞ്ഞ് ശരീരത്തിനുള്ളിലാവുകയായിരുന്നു. ഉടൻ പരുമല സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഒമ്പതിന് തിരികെ വീട്ടിലെത്തി.
പിന്നീട് രണ്ടുതവണ പരുമല ആശുപത്രിയിൽ പരിശോധനക്ക് പോയി. ബുധനാഴ്ച രാത്രി വീണ്ടും അസ്വസ്ഥത തോന്നുകയും ഹരിപ്പാട് സ്വകാര്യ ആശുപത്രിയിലെത്തിക്കുംമുമ്പ് മരിക്കുകയുമായിരുന്നു. മാവേലിക്കര ആശുപത്രിയിലുണ്ടായ ചികിത്സപിഴവിെൻറ പേരിൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: ആദർശ്, ദർശന. മരുമക്കൾ: ശ്രീദേവി (അസി. എൻജിനീയർ, ചിങ്ങോലി പഞ്ചായത്ത്), അരവിന്ദ് (ന്യൂസിലൻഡ്). ബിന്ദുവിെൻറ മരണത്തിൽ പിഴവ് പറ്റിയിട്ടിെല്ലന്ന് മാവേലിക്കര വി.എസ്.എം ആശുപത്രി അധികൃതർ പറഞ്ഞു.
കത്തീറ്റർ
ശരീരത്തിലേക്ക് ദ്രവങ്ങൾ നൽകാനും എടുക്കാനും ആന്തരിക പരിശോധനക്കും ഉപയോഗിക്കുന്ന നേർത്ത കുഴലാണ് കത്തീറ്റർ.
ആൻജിയോഗ്രാം എക്സ്റേയിലൂടെ രക്തക്കുഴലുകളുടെ ചിത്രമെടുത്ത് നടത്തുന്ന പരിശോധനയാണ് ആൻജിയോഗ്രാം. എക്സ്റേ ചിത്രം തെളിഞ്ഞു കിട്ടുന്നതിനായി കത്തീറ്റർ വഴി രക്തധമനികളിലേക്ക് പ്രത്യേക ദ്രാവകം കടത്തി വിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.