തിരുവനന്തപുരം: മൃതദേഹത്തിൽനിന്ന് മാല മോഷ്ടിച്ച മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരി അറസ്റ്റിൽ. തിരുവനന് തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയുടെ മൃതദേഹത്തിൽനിന്ന് ഒന്നരപവെൻറ മാല മോഷ്ടിച്ച കേസിലാണ് ഗ്രേ ഡ് 2 അറ്റൻഡർ പന്തളം സ്വദേശി ജയലക്ഷ്മിയെ (35) പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെത്തുടർന്ന്, മന്ത്രി കെ.കെ. ശൈല ജ നിർേദശിച്ചതിെൻറ അടിസ്ഥാനത്തിൽ ഇവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് സംസ്ഥാന മന ുഷ്യാവകാശ കമീഷനും അന്വേഷണത്തിന് നിർേദശം നൽകി. വെള്ളിയാഴ്ച രാവിലെയാണ് മാല മോഷണം പോയത്.
കുടുംബവഴക്കിനെതുടർന്ന് വിഷം കഴിച്ചതിനാൽ, കഴിഞ്ഞദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണക്കാട് താമസിക്കുന്ന രാധ (27) വെള്ളിയാഴ്ച രാവിലെ മരണമടഞ്ഞിരുന്നു. നടപടികൾ പൂർത്തിയാക്കി എട്ട് മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ് യുവതിയുടെ കഴുത്തിൽക്കിടന്ന മാല നഷ്ടപ്പെട്ടത് അറിഞ്ഞത്.
തുടർന്ന് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. സ്റ്റേഷൻ എസ്.െഎ ആർ.എസ്. ശ്രീകാന്ത് സ്ഥലത്തെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യംചെയ്തെങ്കിലും ആരും കുറ്റം സമ്മതിച്ചില്ല. എന്നാൽ, കൂടുതൽ വിശദമായി ചോദ്യം ചെയ്തതിനെതുടർന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ജയലക്ഷ്മി കുറ്റം സമ്മതിക്കുകയായിരുന്നു. മാസങ്ങൾക്കുമുമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ 4500 രൂപ മോഷ്ടിച്ചതും ഇവർ സമ്മതിച്ചയായി പൊലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സി.പി.ഒ ബൈജു, വനിത കോൺസ്റ്റബിൾമാരായ ഷംല, എലിസബത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അതിനിടെ മൃതദേഹത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ട്, സി.ഐ എന്നിവരോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർേദശിച്ചു.മനുഷ്യാവകാശപ്രവർത്തകൻ പി.കെ. രാജു നൽകിയ പരാതിയിലാണ് നടപടി. ആശുപത്രിക്കുള്ളിൽനിന്ന് പണവും മൊബൈൽഫോണും മോഷണം പോകാറുണ്ടെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.