കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ് രതിയുടെ സഹോദരിക്ക് കോൺഗ്രസ് നിയന്ത്രണത്തിെല തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്ര ിയിൽ ജോലി നൽകിയതിൽ കോൺഗ്രസിൽ വിവാദം. യുവതിക്ക് നഴ്സ് നിയമനത്തിന് ശിപാർശ ക ത്ത് നൽകിയ മുൻ കണിച്ചാർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ചാക്കോ തൈക്കുന്നേലിനെ കോൺഗ് രസിൽനിന്ന് പുറത്താക്കി.
സംഭവത്തിൽ ആശുപത്രി പ്രസിഡൻറും മുതിർന്ന കെ.പി.സി.സി ഭാരവാഹിയുമായ മമ്പറം ദിവാകരനിൽനിന്ന് കോൺഗ്രസ് നേതൃത്വം വിശദീകരണം തേടുകയും ചെയ്തു. നിയമനം വിവാദമായതിന് പിന്നാലെ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതുപ്രകാരം യുവതി ജോലി രാജിവെച്ചു.
2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. ദിവസങ്ങൾക്കകം പൊലീസ് സി.പി.എമ്മുകാരായ പ്രതികളെ അറസ്റ്റ് ചെയ്തു. കേസിലെ നാലാം പ്രതി ദീപ്ചന്ദിെൻറ സഹോദരിക്കാണ് കോൺഗ്രസ് നിയന്ത്രണത്തിെല ആശുപത്രിയിൽ നിയമനം ലഭിച്ചത്. ചാക്കോ തൈക്കുന്നേലിെൻറ ശിപാർശ കത്ത് പ്രകാരം ജനുവരി ആറിനാണ് യുവതി നഴ്സായി ഇന്ദിര ഗാന്ധി ആശുപത്രിയിൽ താൽക്കാലികമായി ജോലിയിൽ പ്രവേശിച്ചത്. ഫെബ്രുവരി 18ന് യുവതി ആശുപത്രി മാനേജ്മെൻറിന് രാജിക്കത്ത് നൽകി. വിദേശത്ത് ജോലി െചയ്യുന്നതിനുള്ള യോഗ്യതാപരീക്ഷ പാസായതിനാൽ രാജിവെക്കുന്നുവെന്നാണ് രാജിക്കത്തിൽ പറയുന്നത്.
ഷുഹൈബ് വധക്കേസ് കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ച് ൈവകാരിക വിഷയമാണ്. ഷുഹൈബ് വധ ഗൂഢാലോചനയിൽ പങ്കുള്ള സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ കണ്ണൂരിൽ ദിവസങ്ങളോളം നിരാഹാര സമരം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.