പ്രതീകാത്മക ചിത്രം
കൊച്ചി: സോളാർ അടക്കം പുനരുപയോഗ ഊർജ ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ പുറപ്പെടുവിച്ച പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു.
നവംബർ അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യംചെയ്ത് ഡൊമസ്റ്റിക് ഓൺ ഗ്രിഡ് സോളാർ പവർ പ്രോസ്യൂമേഴ്സ് ഫോറം ഉൾപ്പെടെ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് തുടർ നടപടികൾ ഒരുമാസത്തേക്ക് തടഞ്ഞത്. തീരുമാനത്തിനെതിരായ ആരോപണങ്ങളിന്മേൽ നിയമസാധുതയടക്കം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കെ.എസ്.ഇ.ബിക്കും വൈദ്യുതി റെഗുലേറ്ററി കമീഷനും കോടതി നിർദേശം നൽകി. പർച്ചേസ് എഗ്രിമെന്റുകളിൽ കമീഷൻ അംഗങ്ങൾ നടത്തുന്ന കോടികളുടെ അഴിമതി മറച്ചുവെക്കാനാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹരജിയിലെ ആരോപണം. വിജ്ഞാപനമിറക്കുംമുമ്പ് പൊതുതെളിവെടുപ്പ് നടത്തുമെന്നും ഇതിന് ഒരുമാസത്തെ സാവകാശം വേണമെന്നുമായിരുന്നു കഴിഞ്ഞ മൂന്നിന് ഹരജി പരിഗണിച്ചപ്പോൾ റെഗുലേറ്ററി കമീഷൻ അറിയിച്ചത്. എന്നാൽ, രണ്ടുദിവസത്തിനകം വിജ്ഞാപനമിറങ്ങി.
വിഷയത്തിൽ വിശദ വാദം കേൾക്കേണ്ടതുണ്ടെന്നറിയിച്ച കോടതി, തുടർന്ന് ഹരജി ഡിസംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.