കൊച്ചി: കേസിന്റെ വിചാരണ വേളയിൽ സെഷൻസ് കോടതികൾ മജിസ്ട്രേറ്റുമാരെ വിളിച്ചുവരുത്തുന്നതിന് ഹൈകോടതിയുടെ നിയന്ത്രണം. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 164 പ്രകാരമുള്ള രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റുമാരെ വിചാരണ ഘട്ടത്തിൽ അനാവശ്യമായി വിളിച്ചുവരുത്തരുതെന്ന് ഹൈകോടതി രജിസ്ട്രാർ ജനറൽ എല്ലാ ജില്ല -സെഷൻസ് കോടതികൾക്കും കവരത്തി ജില്ല കോടതിക്കും നിർദേശം നൽകി.
മജിസ്ട്രേറ്റുമാരെ വിളിച്ചുവരുത്തുന്നത് കോടതി നടപടികൾ തടസ്സപ്പെടാനിടയാക്കുന്ന സാഹചര്യത്തിലാണ് നിർദേശം. മജിസ്ട്രേറ്റുമാരെ വിളിച്ചുവരുത്തി സെഷൻസ് കോടതികൾ മൊഴിയെടുക്കുന്നത് മജിസ്ട്രേറ്റുമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ആക്ഷേപം വ്യാപകമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.