കൊച്ചി: കെവിന്‍ വധക്കേസിലെ മുഖ്യപ്രതികളടക്കം പത്തു പേരുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി. നാലുപേർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കെവിെൻറ കാമുകിയായിരുന്ന നീനുവിെൻറ സഹോദരനും ഒന്നാം പ്രതിയുമായ ഷാനു, മുഖ്യപ്രതിയും പിതാവുമായ ചാക്കോ ജോണ്‍, റിയാസ്, ഷിഫിന്‍ സജാദ്, നിഷാദ്, ടിറ്റു ജെറോം, ബി. വിഷ്ണു തുടങ്ങിയവരുടെ ജാമ്യ ഹരജിയാണ് തള്ളിയത്. മൂന്നാം പ്രതി ഇഷാന്‍ ഇസ്മായില്‍, ആറാം പ്രതി മനു മുരളീധരന്‍, 11ാം പ്രതി ഷരീഫ്, 13ാം പ്രതി ഷിനു എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
കെവിെൻറ മരണത്തിൽ പ്രധാന പങ്കുവഹിച്ച പ്രതിയാണ് ചാക്കോയെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ജാമ്യഹരജി തള്ളിയത്. കെവിെൻറ മരണവുമായി ബന്ധമില്ലെന്നും മേയ് 29ന് അറസ്റ്റിലായ തന്നെ ഇനിയും തടവില്‍ പാര്‍പ്പിക്കുന്നത് അന്യായമാണെന്നുമായിരുന്നു ചാക്കോയുടെ വാദം. നീനുവും കെവിനും ഒന്നിച്ചു ജീവിതം തുടങ്ങിയതിനെ തുടര്‍ന്ന് മേയ് 28ന് തട്ടിക്കൊണ്ടു പോയ കെവിനെ തെന്‍മല ചാലിയേക്കര പുഴയില്‍ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.