കൊച്ചി: മുൻ ധനമന്ത്രി കെ.എം. മാണിയുടെ 2015ലെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
മന്ത്രിമാർ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇതോടെ, മന്ത്രി ഇ.പി. ജയരാജനും കെ.ടി. ജലീലും വിചാരണക്കോടതിയിൽ നാളെ ഹാജരാകണം.
കേസ് പിൻവലിക്കണമെന്നുള്ള സർക്കാർ അപേക്ഷ കോടതി തള്ളിയതോടെ പ്രതികളായ നാല് എം.എൽ.എമാർ ഈ മാസം ആദ്യം ജാമ്യം നേടിയിരുന്നു. സംഭവം നടക്കുേമ്പാൾ എം.എൽ.എമാരായിരുന്ന കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി എന്നിവർക്കാണ് നേരത്തെ മാജ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.