കൊച്ചി: ലോക്ഡൗണിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ലഭിക്കുന്നുണ്ടെ ന്ന് ഉറപ്പാക്കാൻ ജില്ല ലേബർ ഓഫിസർ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ഹൈകോടതി. സംസ്ഥാന സർക്കാറും മറ്റ് അധികൃതരും ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവും സുപ്രീംകോടതി നിർദേശവും നടപ്പാക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പായിപ്പാട്ടും പെരുമ്പാവൂരിലും അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയ പശ്ചാത്തലത്തിൽ അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിൽ സ്വമേധയാ പരിഗണിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
അന്തർ സംസ്ഥാന തൊഴിലാളികളുടെ സുരക്ഷക്ക് സർക്കാർ മികച്ച നടപടികളാണ് സ്വീകരിച്ചതെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. എന്നാൽ, ഇവ ഫലപ്രദമായി നടപ്പാക്കുന്നുെണ്ടന്ന് ഉറപ്പാക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്നും താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയെക്കൂടി ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല ലേബർ ഓഫിസറെ നോഡൽ ഓഫിസറായി പരിഗണിച്ച് നടപടി സ്വീകരിച്ചതായി സർക്കാറിനുവേണ്ടി അഡീഷനൽ അഡ്വക്കറ്റ് ജനറലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.