തൃശൂർ: ചൂട് കൂടുന്ന സാഹചര്യത്തിൽ രാവിലെ 10നും വൈകീട്ട് നാലിനും ഇടയിലുള്ള ആനയെഴുന് നള്ളിപ്പുകൾ പൂർണമായും വിലക്കി വനം വകുപ്പ്് ഉത്തരവിറക്കി. രാവിലെ 10നും വൈകീട്ട് മൂ ന്നരക്കും ഇടയിൽ എഴുന്നള്ളിപ്പുകൾ പാടില്ലെന്ന മുൻ ഉത്തരവ് പരിഷ്കരിച്ചാണ് പുതിയ ഉത്തരവ്.
രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ആനകളെ എഴുന്നള്ളിക്കുന്നതിനും തുറസ്സായ സ്ഥലങ്ങളിൽ നിർത്തുന്നതും ലോറിയിൽ കയറ്റി കൊണ്ടുപോകുന്നതും ചൂടിന് മാറ്റം വരുന്നതുവരെ നിരോധിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിൽ വ്യക്തമാക്കുന്നു. ആന ഉടമകളെയും ഉത്സവ സംഘാടകരെയും ഇക്കാര്യം അറിയിക്കാനും വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടിയെടുക്കാനും ഉത്തരവ് നിർദേശിക്കുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ എഴുപതോളം ആനകളാണ് ഇടഞ്ഞോടിയത്. ആറ് പേർ ആനയുടെ ആക്രമണത്തിൽ മരിച്ചു. ചൂടും വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളുമാണ് ആനയെ അക്രമകാരിയാക്കുന്നതെന്ന് ആന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
ഉത്സവ ചടങ്ങുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാമെങ്കിലും കനത്ത ചൂട് ആനകൾക്കും തൊഴിലാളികൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ആന ഉടമകളും ആന ഏജൻറുമാരും ഉത്തരവ് അനുസരിക്കണമെന്ന് കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷൻ ജന. സെക്രട്ടറി പി.ശശികുമാർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.