കൽപറ്റ: മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ തെ രച്ചിൽ ഊർജിതമാക്കിയതായി അധികൃതർ. ഔദ്യോഗിക കണക്കുപ്രകാരം ഇനി ഏഴുപേരെ കണ്ടെത് താനുണ്ട്. ഇതുവരെ 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന സേന, പൊലീസ്, നാട്ടുകാർ തുടങ്ങിയവരാണ് തെരച്ചിൽ തുടരുന്നത്. ഇതിനിടെ ഇന്നലെ തോത് കുറഞ്ഞെങ്കിലും മഴ തുടർന്നു.
അതേസമയം, സാങ്കേതിക സഹായങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിലും തുടങ്ങിയിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരും നൽകുന്ന വിവരങ്ങൾ അനുസരിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. ജില്ലയിൽ ഇതുവരെ 560 വീടുകള്‍ പൂര്‍ണമായും 5434 വീടുകള്‍ ഭാഗികമായും നശിച്ചതായി ജില്ല അധികൃതർ അറിയിച്ചു.
കൃഷിവകുപ്പ് നടത്തിയ പ്രഥമിക കണക്കെടുപ്പില്‍ മഴക്കെടുതിമൂലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 219.15 കോടി രൂപയുടെ നാശനഷ്ടം നേരിട്ടു. വാഴകൃഷിക്കാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. 180.49 കോടി രൂപയുടെ നഷ്ടമാണ് വാഴ കര്‍ഷകര്‍ക്ക് മാത്രമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.