പോത്തുകൽ: അമ്പിട്ടാൻപൊട്ടി തുരുത്തിൽ ആനാടത്തിൽ ഫിലിപ്പോസ് എന്ന തമ്പിയുടെ ഭാര ്യ മറിയാമ്മ ഫിലിപ്പോസിെൻറയും മകൻ ബിനു ഫിലിപ്പിെൻറയും പേരിലുള്ള ആറേക്കർ തെങ്ങിൻ തോട്ടവും വീടും കണ്ടാൽ നെഞ്ച് തകരും. ആഗസ്റ്റ് എട്ടിന് വൈകീട്ട് ഉരുൾപൊട്ടി ചാലിയ ാർ കലിതുള്ളി പാഞ്ഞത് തെങ്ങും കവുങ്ങും മാവും പുളിയും ജാതിയുമൊക്കെ സമൃദ്ധമായി നിന്നിരുന്ന മനോഹരമായ ഇൗ പറമ്പിലൂടെയാണ്.
വെള്ളമിറങ്ങിയപ്പോൾ പച്ചപുതച്ച തോട്ടം വിശാലമായ മണൽപരപ്പായി മാറി. മണൽ മൂടിയ തെങ്ങിൻ തലപ്പുകളും കവുങ്ങിൻ പട്ടകളും ഇപ്പോൾ ശവപ്പറമ്പിന് സമാനമാണ്. ഒന്നുമറിയാത്ത ഭാവത്തിൽ ചാലിയാർ മെലിഞ്ഞൊഴുകുന്നു. തോട്ടത്തിലുണ്ടായിരുന്ന വീട്, ഷെഡ്, 331 കായ്ഫലമുള്ള തെങ്ങ്, 2,600 കവുങ്ങ്, പുതുതായി വെച്ച 2,800 കവുങ്ങുകൾ, 2,800 നേന്ത്രവാഴ, 200 പൂവൻ വാഴ, 60 ജാതി, 500 ഹൈബ്രിഡ് ഒാമ തുടങ്ങിയവയാണ് പുഴയെടുത്തത്.
48 കോഴികളും രണ്ട് പശുക്കളും രണ്ട് ആടുകളും ചത്തു. വീടിെൻറ മുകളിൽ മരങ്ങൾ വീണ് മൂടിപ്പോയി. ഷെഡിെൻറ അവശിഷ്ടങ്ങൾ മണലിൽ പുതഞ്ഞുകിടക്കുന്നു.
തോട്ടത്തിന് അരികിലൂടെ ചാലിയാറും മറുവശത്തുകൂടെ കാരാടൻ തോടുമാണ് ഒഴുകിയിരുന്നത്. ഇതു രണ്ടും ഗതിമാറി ഒഴുകുകയായിരുന്നു. വെള്ളം പാഞ്ഞുവരുേമ്പാൾ തോട്ടത്തിലുണ്ടായിരുന്ന തമ്പി മരത്തിൽ അള്ളിപ്പിടിച്ചാണ് രക്ഷപ്പെട്ടത്. മണലെടുത്ത തെങ്ങിൻതോപ്പിൽ എന്ത് ചെയ്യണമെന്നറിയാതെ തമ്പിയുടെ മകൻ ബിനു ഇപ്പോഴുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.