തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ വരുന്ന ഏതാനും ദിവസങ്ങളിലേക്ക് സംസ്ഥാനത്തെ സ്കൂളുകൾ ഉച്ചക്ക് രണ്ട് മണിക്കു ശേഷം പ്രവത്തിക്കരുതെന്ന് അടിയന്തര നിർദേശം നൽകാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.
സംസ്ഥാനത്ത് കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പിെൻറയും മുഖ്യമന്ത്രിയുെട ഒാഫീസിൽ നിന്നുള്ള നിർദ്ദേശത്തിെൻറയും പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് ഇതു സംബന്ധിച്ച് ഉത്തരവ് നൽകിയത്.
ഇടിമിന്നലും വൈദ്യുതി ലൈനിലുണ്ടാകുന്ന തകരാറും മൂലം അപകടസാധ്യത വർധിക്കാൻ ഇടയുള്ളതിനാൽ മുൻകരുതൽ എന്ന നിലയിലാണ് നിർദേശമെന്നും ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ വിഭാഗവുമായി ആലോചിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.