പത്തനംതിട്ട: തങ്ങളുടെ ൈകവശഭൂമിയുടെ ഉടമസ്ഥത തർക്കവിഷയമാണെന്ന് ഹാരിസൺസ് കമ്പനി. അതേസമയം, ഭൂമി വർഷങ്ങളായി ഹാരിസൺസ് ൈകവശംെവക്കുന്നതാണെന്നും അത് അവരുടെ ഭൂമിയാണെന്നുമാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെടുന്നത്. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ സിവിൽ കോടതിയെ സമീപിക്കാൻ സുപ്രീംകോടതിയും നിർദേശിച്ചെങ്കിലും നടപടി സ്വീകരിക്കാതെ അഞ്ചു മാസമായി കമ്പനിക്കെതിരെ ഒരു കേസും നിലവിലില്ലെന്ന സ്ഥിതി മന്ത്രി സംജാതമാക്കുകയും ചെയ്തു. ഇൗ അവസരം വിനിയോഗിച്ചാണ് ഹാരിസൺസിൽനിന്ന് ഭൂമി മുറിച്ചുവാങ്ങിയവർ കരമടക്കുന്നത്.
ഭൂമിയുടെ ഉടമസ്ഥത തർക്കവിഷയമാണെന്ന് ഹാരിസൺസ് പറയുന്നത് അവരുടെ വാർഷിക റിപ്പോർട്ടുകളിലാണ്. 2017-18 വർഷത്തെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്. ഭൂസംരക്ഷണ നിയമപ്രകാരമുള്ള കേസുകളിൽ വാദംകേട്ട ഹൈകോടതി ഡിവിഷൻ െബഞ്ച് ഉടമസ്ഥതയിൽ തർക്കമുണ്ടെങ്കിൽ സിവിൽകോടതിയെ സമീപിക്കാൻ നിർദേശിച്ചിരിക്കയാണ്. കമ്പനിയുടെ 1600/1923 നമ്പർ ആധാരം വ്യാജമാണെന്നുകണ്ട് വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ആധാരം ഹൈകോടതി രജിസ്ട്രാറുടെ പക്കൽ വിജിലൻസ് ഏൽപിച്ചിരിക്കുകയാണ്, കോടതിയുടെ അനുമതിയില്ലാതെ ആധാരം വിട്ടുനൽകരുതെന്ന് നിർദേശമുണ്ട് എന്നീ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു.
തർക്കങ്ങളും കേസുകളുമെല്ലാം കമ്പനി ഇൗ വിധം സമ്മതിക്കുേമ്പാഴും കമ്പനിയുടെ ഭൂമി സർക്കാർ വകയാണെന്ന് റവന്യൂ മന്ത്രി അവകാശപ്പെടുന്നില്ല. ഹാരിസൺസ് 100 വർഷത്തിലേറെയായി ഭൂമി കൈവശംെവച്ചുവരുന്നതാണെന്നും അവർക്ക് അപ്പോൾ ൈകവശാവകാശമുണ്ടെന്നും മന്ത്രി ‘മാധ്യമ’ത്തോട് പറഞ്ഞു. നിരവധി തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനമാണെന്നുകൂടി പറയുന്ന മന്ത്രിയുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത് ഭൂമി ഏറ്റെടുക്കാൻ കേസ് നടത്തുന്നതിലടക്കം ഉദാസീന നിലപാടാണെന്നാണ്.
ഇതിലൂടെ മന്ത്രി നൽകുന്നത് രേഖകളില്ലെങ്കിലും ആർക്കും ഭൂമി ൈകവശംെവക്കാമെന്ന സന്ദേശമാണ്. അതേസമയം, സർക്കാറിനു അവകാശപ്പെട്ട ഒരിഞ്ചുഭൂമിപോലും നഷ്ടപ്പെടുത്തില്ല എന്ന സ്ഥിരം പല്ലവി ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. 2018 സെപ്റ്റംബറിൽ സിവിൽകോടതിയെ സമീപിക്കാൻ സുപ്രീംകോടതിയും നിർദേശിെച്ചങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതാണ് നിലവിൽ ഹാരിസൺസിനും അവരിൽനിന്ന് ഭൂമി മുറിച്ചുവാങ്ങിയവർക്കും എതിരെ കേസുകളില്ലെന്ന സ്ഥിതി സംജാതമാക്കിയത്. എല്ലാവർക്കും എതിരെ വിജിലൻസ്, ക്രൈംബ്രാഞ്ച് കേസുകളുണ്ടെന്ന വിവരം കലക്ടർമാരെയും വില്ലേജ് ഒാഫിസുകളിലും അറിയിക്കാതെ മൂടിെവച്ചിരിക്കുകയുമാണ്. അതിനാൽ കമ്പനികൾ ഒന്നൊന്നായി കരമടച്ച് ഭൂമി സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.