ന്യൂഡൽഹി: ഹാദിയയെ ഹാജരാക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് അഭിപ്രായം പറയാനിരിെക്ക, അന്വേഷണം എൻ.െഎ.എ മുന്നോട്ടുകൊണ്ടുപോകണമെന്ന ആവശ്യവുമായി മൂന്ന് അപേക്ഷകൾ കൂടി. ഇത്തരം കേസുകളിൽ ഇടപെട്ടവരെന്ന് അവകാശപ്പെട്ട് ഹൈകോടതിയിലെ മൂന്ന് അഭിഭാഷകർ, മകൾ നിമിഷ ഇസ്ലാമിലേക്ക് മതം മാറി അഫ്ഗാനിസ്താനിലേക്ക് പോയെന്ന് ആരോപിച്ച് മാതാവ് ബിന്ദു, ലാത്തൂരിലെ സുമിത്ര ആര്യ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേരളത്തിലെ നിർബന്ധിത മതപരിവർത്തനങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു ഹരജി നൽകിയത്. മതംമാറിയ ശേഷം നിമിഷ അഫ്ഗാനിസ്ഥാനിലേക്ക് കടെന്നന്നാണ് മണക്കാട് സ്വദേശിനിയായ ബിന്ദു പറയുന്നത്. നിമിഷയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കിയതാണെന്നും കേസ് എൻ.ഐ.എ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. കേരളത്തിലെ മതപരിവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മതം മാറിയവർ രാജ്യം വിട്ടതിനെ കുറിച്ച് എൻ.ഐ.എ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), ഐ.ബി എന്നീ ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിൽ നടന്ന നിർബന്ധിത മതപരിവർത്തനങ്ങൾക്ക് സമാനതകളുണ്ട്. കേരളം ഐ.എസിെൻറയും ജിഹാദിെൻറയും താവളമാണെന്നും ഹരജിയിൽ പറയുന്നു. ഹാദിയ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ, ഈ ഹരജിയും പരിഗണിച്ചേക്കും. ഹാദിയ കേസിൽ എൻ.ഐ.എ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിന്ദുവിെൻറ ഹരജി. രാജ്യത്തെ നിർബന്ധിത മതപരിവർത്തനം എൻ.െഎ.എയും സി.ബി.െഎയും അന്വേഷിക്കണമെന്നാണ് സുമിത്രയുടെ ആവശ്യം. സിമിയും െഎ.എസും സാകിർ നായികും ചേർന്നാണ് തന്നെ മതം മാറാൻ നിർബന്ധിച്ചതെന്നാണ് ലാത്തൂരിലെ സുമിത്രയുടെ ഹരജിയിലുള്ളത്.
ഹാദിയകേസ് എൻ.െഎ.എ അന്വേഷണത്തിന് യോജിച്ച കേസാണെന്നും നേരേത്ത വിധിപറഞ്ഞ ഹൈകോടതി ജഡ്ജിയെ ചെകുത്താൻ എന്ന് വിളിച്ചെന്നും ജഡ്ജിയുടെ അടുക്കള ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കേരള ഹൈകോടതി അഭിഭാഷകരായ ഷീല ദേവി, കീർത്തി സോളമൻ, വിഷ്ണു ജയപാലൻ എന്നിവർ സമർപ്പിച്ച അപേക്ഷയിലുണ്ട്. ഹാദിയയുടെ പിതാവ് അശോകൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ശക്തമായ അേന്വഷണം നടത്തി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ എൻ.െഎ.എക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.