തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ ഗെസ്റ്റ് അധ്യാപകരുടെ പരമാവധി വേതനം പ്രതിമാസം 43,750 രൂപയിൽനിന്ന് 50,000 രൂപയാക്കി വർധിപ്പിച്ചു. യു.ജി.സി യോഗ്യതയുള്ളവർക്ക് ദിവസവേതനം 1750 രൂപയിൽനിന്ന് 2200 രൂപയും പ്രതിമാസ പരമാവധി വേതനം 50,000 രൂപയുമാക്കിയാണ് ഉത്തരവ്.
യു.ജി.സി യോഗ്യതയില്ലാത്തവരുടെ ദിവസവേതനം 1600 രൂപയിൽനിന്ന് 1800 രൂപയും പ്രതിമാസ പരമാവധി വേതനം 40,000 രൂപയിൽനിന്ന് 45,000 രൂപയുമാക്കിയിട്ടുണ്ട്. മുഴുവൻ കോളജുകളിലും വർധന ബാധകമാകും. ഗെസ്റ്റ് അധ്യാപക വേതനം പരിഷ്ക്കരിക്കണമെന്ന് ഏറെക്കാലമായി ആവശ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.