തൃശൂർ: മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി കിട്ടിയിട്ട് നാലു വർഷം തികയുമ്പോഴും സർക്കാറിെൻറ ഒൗദ്യോഗിക വെബ്സൈറ്റിലും വകുപ്പുകളുടെ സൈറ്റിലും ഭാഷ ഇംഗ്ലീഷ്. 2013 മേയ് 23നാണ് ശ്രേഷ്ഠഭാഷ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയായി മലയാളം മാറിയത്. പദവിയുടെ ശ്രേഷ്ഠതക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഇതുവരെ നടന്നിട്ടില്ല. ഭരണപരമായ പ്രധാന കാര്യങ്ങളിൽ മലയാളം നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും പ്രധാന വിജ്ഞാപനങ്ങളും കുറിപ്പുകളും ഇപ്പോഴും ഇംഗ്ലീഷില്‍ തന്നെയാണ്.
തമിഴ്നാടിെൻറ വെബ്സൈറ്റില്‍ ഇംഗ്ലീഷിനും തമിഴിനും പ്രത്യേക വിഭാഗങ്ങള്‍ ഉണ്ട്. എന്നാൽ കേരള സര്‍ക്കാറിെൻറ ഒൗദ്യോഗിക വെബ്സൈറ്റിലേക്ക് പ്രവേശിച്ചാല്‍ എല്ലാം തകിടം മറിയും. ഒൗദ്യോഗിക വെബ് പോര്‍ട്ടൽ, കേരള എന്ന് മലയാളത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള വിഭാഗങ്ങളില്‍ 90 ശതമാനവും ഇംഗ്ലീഷിലാണ്. സുപ്രധാന വിവരങ്ങളുടെ വിശദീകരണങ്ങളെല്ലാം ഇംഗ്ലീഷിൽ മാത്രം. സംസ്ഥാനത്തിെൻറ അടിസ്ഥാന വിവരങ്ങളുടെ വിശദീകരണം ഇംഗ്ലീഷിലാണ്. ന്യൂസ് ആൻഡ് അപ്ഡേറ്റ്സ് മാത്രമാണ് മലയാളത്തിലുള്ളത്. ഏകീകൃത സിവിൽകോഡ്: അഭിപ്രായം സമർപ്പിക്കാം എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് കയറിയാൽ കിട്ടുന്നത് ഇംഗ്ലീഷിലുള്ള മാർഗനിർദേശങ്ങളാണ്.
ഫയലുകള്‍ ഉള്‍പ്പെടെ മലയാളത്തിലാക്കുമെന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും പൂർണമായി നടപ്പായില്ല. സര്‍ക്കാര്‍ വെബ്സൈറ്റിലെ ഇംഗ്ലീഷിെൻറ അതിപ്രസരം എല്ലാ വകുപ്പുകളിലും തുടരുന്നുണ്ട്. മലയാളത്തിലും ഇഗ്ലീഷിലും വൈബ്സൈറ്റ് പരിഷ്കരിക്കാന്‍ എളുപ്പമായിട്ടും ശ്രേഷ്ഠഭാഷയെ ആദരിക്കാന്‍ ആരും ശ്രമിക്കുന്നില്ല. പല വാക്കുകള്‍ക്കും പകരമായി വരുന്ന മലയാളം പദം കണ്ടെത്താന്‍ പ്രയാസമാണെന്നാണ് ഒരു വിഭാഗം പറയുന്നത്.
മലയാളത്തിന് ലഭിച്ച ശ്രേഷ്ഠഭാഷ പദവിയെ അര്‍ഹിക്കുന്ന രീതിയില്‍ പരിപാലിക്കാത്തതില്‍ ഭാഷാസ്നേഹികള്‍ക്ക് അമര്‍ഷമുണ്ട്. അയല്‍ ഭാഷകളായ തമിഴിന് 2004 ലും സംസ്കൃതത്തിന് 2005 ലും കന്നഡ, തെലുങ്ക് എന്നിവക്ക് 2008 ലുമാണ് ശ്രേഷ്ഠഭാഷ പദവി കിട്ടിയത്. തമിഴ്നാടിന് പുറമെ കര്‍ണാടക സര്‍ക്കാറിെൻറ വെബ്സൈറ്റിലും കന്നഡക്ക് പ്രാധാന്യമുണ്ട്. കന്നഡ ഭാഷയിലൂടെ സര്‍ക്കാര്‍ വിവരങ്ങള്‍ വായിക്കാനുള്ള സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.