ന്യൂഡൽഹി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതിയായ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പുതിയ അേപക്ഷയുമായി സുപ്രീംകോടതിയില്‍. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റർ ചെയ്തതിനിടയിലാണ് ഇ.ഡി അപേക്ഷ നൽകിയത്. ശിവശങ്കറിന് ജാമ്യം അനുവദിച്ച ഹൈകോടതി ഉത്തരവിനെതിരെ നല്കിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ അപേക്ഷ.
ജാമ്യത്തിലിറങ്ങിയ ശിവശങ്കർ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇ.ഡി ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ജിതേന്ദ്രകുമാര്‍ ഗോഗിയ കോടതിയില്‍ അപേക്ഷ നല്‍കിയത്. ജാമ്യത്തില്‍ ഇറങ്ങിയശേഷം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ.ഡി അപേക്ഷയിൽ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്ന സംസ്ഥാന നിലപാട് നിയമവാഴ്ചക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുകയാണെന്നും ഇ.ഡി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.