തിരുവനന്തപുരം: ബഹിരാകാശ രംഗത്തെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾ അറിഞ്ഞത് 2000 കൊല് ലം മുമ്പ് ഇന്ത്യയിൽ എഴുതപ്പെട്ട ‘സൂര്യ സിദ്ധാന്ത’ എന്ന പുസ്തകത്തിലൂടെയാണെന്ന് ഗവർ ണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ. ശ്രീ ചിത്തിര തിരുനാള്‍ ദേശീയ പുരസ്കാരം ഐ.എസ്.ആർ.ഒ ചെയർ മാൻ ഡോ. കെ. ശിവന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയും മറ്റ് ഗ്രഹങ്ങളും പരന്നതാണെന്ന് വിശ്വസിച്ച കാലത്താണ് അവയെല്ലാം ഗോളങ്ങളാണെന്ന് സൂര്യസിദ്ധാന്ത ലോകത്തോട് വിളിച്ചുപറഞ്ഞത്. സൂര്യെൻറയും ഗ്രഹങ്ങളുടെയും വ്യാസവും ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരുന്നു. ടെലസ്കോപ്പും റോക്കറ്റുമൊന്നുമില്ലാത്ത 2000 കൊല്ലം മുമ്പ് ഇതെങ്ങനെ സാധ്യമായി എന്നത് ഇന്നും ആശ്ചര്യമാണ്.
എന്നാൽ, പാരമ്പര്യത്തിനും സംസ്കാരത്തിനും വിലകൽപിക്കാത്ത നാം ആ പുസ്തകത്തെ അവഗണിച്ചു. സംസ്കൃതത്തിൽ രചിച്ച പുസ്തകം ഒമ്പതാം നൂറ്റാണ്ടിൽ അറബികൾ ബഗ്ദാദിലേക്ക് കൊണ്ടുപോയി. അന്നത്തെ ബഗ്ദാദിലെ ഖലീഫയായ മന്‍സൂര്‍ ഇതിെൻറ അറബിയിലുള്ള മൊഴിമാറ്റം വായിച്ച് അത്ഭുതപ്പെട്ടത്രെ. സൂര്യ സിദ്ധാന്തത്തെക്കുറിച്ച് അറിഞ്ഞ അന്നത്തെ സ്പെയിനിലെ ഭരണാധികാരി വൻ തുക നൽകി പുസ്തകത്തിെൻറ അറബിക് പതിപ്പ് കൈക്കലാക്കി. തുടര്‍ന്ന്, ഇത് എല്ലാ യൂറോപ്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു.
ഇതാണ് യൂറോപ്പിലെ ബഹിരാകാശ പഠനത്തിെൻറ ആധാരം. പാരമ്പര്യത്തെയും മിത്തുകളെയും അറിയാൻ ഇന്ത്യക്കാർ ശ്രമിച്ചിരുന്നെങ്കിൽ ബഹിരാകാശ രംഗത്ത് ഇപ്പോഴുള്ളതിനെക്കാൾ മുന്നേറാൻ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റ് ചെയര്മാന് ടി.പി. ശ്രീനിവാസന് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.