കേരളത്തിൽ ഭരണസ്തംഭനമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ ഭരണം പൂർണമായും നിലച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.  സെക്രടട്ടേറിയറ്റ് ശൂന്യമാക്കികൊണ്ട് മന്ത്രിമാർ പാർട്ടി സമ്മേളനങ്ങളിലാണ്. പാർട്ടി സമ്മേളനം കഴിയുന്നത് വരെ സെക്രട്ടറിയറ്റ് അടച്ചിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിെൻറ സെക്രട്ടേറിയറ്റു ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രം 1600 ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്. പദ്ധതി വിഹിതം ചെലവഴിക്കുന്നില്ല. ട്രഷറിയിൽ ഒരു രൂപയുടെ ബില്ല് പോലും മാറുന്നില്ല. പെൻഷനും ശമ്പളവും കൊടുക്കാൻ കടമെടുക്കേണ്ട സ്ഥിതിയാണ്. ഓഖി ദുരിതാശ്വാസത്തിനുള്ള  പണം പോലും ട്രഷറിയിലിട്ടിരിക്കുകയാണ്. മന്ത്രിമാർക്ക് പഞ്ചിങ്ങ് വെച്ചാൽ ശമ്പളം കിട്ടില്ല. ജി. എസ്. ടി വന്നപ്പോൾ ലോട്ടറിയടിച്ച പോലെ ധനമന്ത്രി തുള്ളിച്ചാടിയിരുന്നു. ഇപ്പോൾ നയാ പൈസ കിട്ടുന്നില്ല. കിഫ്ബിയും വലിയ തട്ടിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

പണമില്ലാത്തതു കാരണം 3000 മെട്രിക് ടൺ അരി എഫ്.സി.െഎയിൽ ഉണ്ടായിട്ടും എടുക്കാനായില്ല. ഗുണ്ടാ വിളയാട്ടവും രാഷട്രീയ സംഘർഷവും സംസ്ഥാനത്താകെ വ്യാപിച്ചിരിക്കുകയാണ്. അപ്പോൾ ക്രമസമാധാനനില ഭദ്രമാണെന്ന് എങ്ങനെ പറയാൻ സാധിക്കും. ഇപ്പോഴും പാർട്ടി സെക്രട്ടറിയാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ഇത്രയും നിഷ്ക്രിയമായ സർക്കാർ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. 
 

Tags:    
News Summary - Governance Stopes In Kerala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.