മൂവാറ്റുപുഴ: സ്വർണ കള്ളക്കടത്ത് കേസിൽ കസ്റ്റംസിൽ കീഴടങ്ങിയ മൂവാറ്റുപുഴ കമ്പനിപ്പടി ആര്യാങ്കാലായിൽ ജലാൽ, രാജ്യാന്തര കള്ളക്കടത്തുകേസിലെ പ്രധാന കണ്ണി. എൻ.ഐ.എ വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ കസ്റ്റംസിൽ കീഴടങ്ങിയത്.
2015ലെ നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് പിടികിട്ടാതെ പോയ പ്രതികളിൽ പ്രധാനിയാണ് ജലാൽ. വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണെന്നാണ് കസ്റ്റംസിന് ലഭിച്ച സൂചന. ഇതേതുടർന്ന് കസ്റ്റംസ് വാറൻറ് പുറപ്പെടുവിച്ചിരുന്നു.
ഏറെനാളായി വിദേശത്തായിരുന്നു. കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പാണ് നാട്ടിലെത്തിയത്. ഇദ്ദേഹത്തിെൻറ സിനിമ ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്.
രണ്ടുവർഷം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴി അഞ്ചുകിലോ സ്വർണം കടത്തിയെന്ന് സമ്മതിച്ചതായി പറയുന്നുണ്ട്.
വിവിധ വിമാനത്താവളങ്ങളിലൂടെ 60 കോടിയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം.
നിലവിൽ പിടിയിലുള്ള മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റമീസുമായി ജലാലിന് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവിടെ എത്തുന്ന സ്വർണം എവിടെ, ആർക്ക് കൈമാറണം എന്ന കാര്യത്തിൽ കൃത്യമായ ധാരണയുള്ളത് ഇവർക്ക് രണ്ടുപേർക്കുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.