സ്വർണക്കടത്ത് കേസ്: ശിവങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

കൊച്ചി: സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽസെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി.

ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് അശോക് മോനോെൻറ സിംഗിൾ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് ശിവശങ്കർ ജാമ്യാപേക്ഷയിൽവ്യക്തമാക്കിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലധികമായി തന്നെ ചോദ്യം ചെയ്യുകയാണെന്നും ബാഹ്യ ശക്തികള്‍ കേസില്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വീണ്ടും ചോദ്യംചെയ്യാൻ ഇ.ഡി നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയിലെത്തിയത്.

കേസ് പരിഗണിക്കുന്നത് നവംബർ രണ്ടിലേക്ക് മാറ്റാനാണ് കോടതി ആദ്യംതീരുമാനിച്ചതെങ്കിലും നേരത്തേയാക്കണമെന്ന ഇ.ഡിയുടെ ആവശ്യം പരിഗണിച്ച് ഈ മാസം23ലേക്ക് മാറ്റുകയായിരുന്നു. മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്ന 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി സിംഗിൾ ബഞ്ച് ഉത്തരവിടുകയായിരുന്നു.

Tags:    
News Summary - Gold smuggling case: High court stays Shivankar's arrest till october 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.