കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 24 മണിക്കൂറിനിടെ നാല് യാത്രക്കാരിൽനിന്ന് 1.35 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് മൂന്ന് കിലോഗ്രാം സ്വർണം പിടിച്ചത്. ഗൾഫ് എയറിൽ ബഹ്ൈറനിൽനിന്ന് എത്തിയ കോഴിക്കോട് നൊച്ചാട് സ്വദേശി മുബീർ, എയർഇന്ത്യ എക്സ്പ്രസിൽ ദുബൈയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി അജ്മൽ, സൗദി എയർലൈൻസിൽ ജിദ്ദയിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശി സലീം, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചത്. മുബീറിൽനിന്ന് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1,135 ഗ്രാമാണ് പിടിച്ചത്. അജ്മൽ 1,595 ഗ്രാം സ്വർണ മിശ്രിതം അരയിൽ അരപ്പട്ട പോലെ കെട്ടിെവച്ച രൂപത്തിലായിരുന്നു ഒളിപ്പിച്ചത്.
സലീമിൽനിന്ന് വുഡൻ ബോക്സിെൻറ ഫ്രെയിമിനകത്ത് ഒളിപ്പിച്ച നിലയിൽ 615 ഗ്രാമും ഷാജിയിൽനിന്ന് സൈക്കിൾ ടയറിനകത്ത് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 182 ഗ്രാമുമാണ് പിടികൂടിയത്.
ഡെപ്യൂട്ടി കമീഷണർ ഡോ. എൻ.എസ്. രാജി, സൂപ്രണ്ടുമാരായ സി. ഗോകുൽദാസ്, സി.സി. ഹാൻസൺ, എം. പ്രകാശ്, ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ പ്രണയ്കുമാർ, പ്രമോദ്, രാജൻ റായി, കെ. മുരളീധരൻ, ശിൽപ ഗോയൽ, രോഹിത് കത്രി, സന്ദീബ് ബിസ്ല, ഹവിൽദാർമാരായ പി.എം. ഫ്രാൻസിസ്, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.