കൊച്ചി: മ്യൂസിയം പൊലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് എ.ഡി.ജി.പിയുടെ മകളുടെ മർദനത്തിൽ പരിേക്കറ്റതായി പരാതിപ്പെട്ട് ചികിത്സയിൽ കഴിയുന്ന പൊലീസ് ഡ്രൈവർ ഗവാസ്‌കർ ഹൈകോടതിയിൽ. എ.ഡി.ജി.പി സുധേഷ് കുമാറിെൻറ മകൾ സ്നിഗ്ധ കുമാർ ഇൗ മാസം 13ന് തന്നെ അസഭ്യം പറഞ്ഞെന്നും ഇക്കാര്യം എ.ഡി.ജി.പിയോട് പരാതിപ്പെട്ടതിന് അടുത്ത ദിവസം പ്രഭാത സവാരിക്ക് കനകക്കുന്നിലേക്ക് ഒൗദ്യോഗിക വാഹനത്തിൽ കൊണ്ടുപോയപ്പോൾ മർദിച്ചെന്നുമാണ് ഗവാസ്‌കർ ഹരജിയിൽ പറയുന്നത്. മർദനത്തിൽ പരിക്കേറ്റ ഗവാസ്‌കർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ ഗവാസ്കറിെൻറ നട്ടെല്ലിനും കഴുത്തിനുമാണ് പരിക്കേറ്റത്.
എ.ഡി.ജി.പിയുടെ മകൾക്കെതിരെ ഹരജിക്കാരൻ നൽകിയ പരാതിയിൽ ഇൗ മാസം 14ന് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. തന്നോട് മോശമായാണ് എ.ഡി.ജി.പിയും കുടുംബവും പെരുമാറിയിരുന്നതെന്നും ഗവാസ്‌കർ പരാതിയിലും ഹരജിയിലും പറഞ്ഞിട്ടുണ്ട്. എന്നാൽ, തെൻറ പരാതിയിൽ നടപടി ഭയന്ന സ്നിഗ്ധ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി താൻ മോശമായി പെരുമാറിയെന്ന് കള്ളപ്പരാതി നൽകിയെന്നും ഇതിെൻറ അടിസ്ഥാനത്തിലാണ് തനിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും അത് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഇൗ മാസം 15ന് തെൻറ ഭാര്യ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.