തിരുവനന്തപുരം: പൊതുമുതൽ ഉപയോഗിച്ച് സ്ഥാപിക്കുന്ന എല്ലാ െഎ.ടി അധിഷ്ഠിത സംരംഭങ്ങളിലും സ്വതന്ത്രസോഫ്റ്റ്വെയർ നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സോഫ്റ്റ്വെയറുകൾ വ്യാപകമാക്കുന്നതിന് ഗവേഷണങ്ങൾ തുടരും.
സ്വതന്ത്ര സോഫ്റ്റ്വെയർ, തനതുമലയാളം ലിപി, യൂനികോഡ് എന്നി സമന്വയിപ്പിച്ച് തയാറാക്കുന്ന ‘ജനയുഗ’ത്തിെൻറ ഒൗദ്യോഗിക പ്രഖ്യാപനം മാസ്കറ്റ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിെൻറ പ്രവർത്തനങ്ങളിൽ സ്വതന്ത്രസോഫ്റ്റ്വെയറുകളുടെ സാന്നിധ്യം നിർണായകമാണ്. സോഫ്റ്റ്വെയർ കുത്തകകൾ ലാഭം വർധിപ്പിക്കുന്നതിന് വിൽപനരീതിയിലും മാറ്റം വരുത്തി.
അച്ചടിക്കായുള്ള സോഫ്റ്റ്െവയറുകൾ കുത്തകവത്കരിച്ചതോടെ ഇതുപേയാഗിക്കുന്നവർ ഫലത്തിൽ കുത്തകവത്കരണത്തിെൻറ ഇരകളാവുന്നു. ഒരുതവണ വാങ്ങിയാൽ തുടർച്ചയായി ഉപയോഗിക്കാമെന്ന രീതി മാറി. വർഷം തോറും കമ്പനികൾ നിശ്ചയിക്കുന്ന നിരക്ക് ലൈസൻസ് ഫീസായി അടക്കണമെന്നാണ് വ്യവസ്ഥ.
നിരവധി കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ലൈസൻസ് ഫീസിനത്തിെല പ്രതിവർഷ അധികബാധ്യത കോടികളായിരിക്കും. പത്രസ്ഥാപനങ്ങളെ മാത്രമല്ല, െഎ.ടി സ്ഥാപനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
ഇൗ സാഹചര്യത്തിലാണ് കുത്തകവത്കരണത്തിനെതിരെ പ്രതിരോധമെന്ന നിലയിൽ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ പ്രസക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.െഎ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രൻ, സ്വതന്ത്രസോഫ്റ്റ്െവയർ വിദഗ്ധൻ ഫഹദ് അമർ സലിം അൽസെയ്ദി, ബിനോയ് വിശ്വം, ആർ.എസ്.ബാബു, രാജാജി മാത്യു തോമസ്, സി.ആർ. ജോസ്, എൻ. രാജൻ, അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.