ഉരുവച്ചാൽ (കണ്ണൂർ): ഷംന തസ്നീം എന്ന മെഡിക്കൽ വിദ്യാർഥിനിയുടെ ദുരന്ത സ്മരണകൾക്ക് ഇന്ന് നാല് വർഷം തികയുകയാണ്. ഉരുവച്ചാൽ -ശിവപുരം അയിഷാസിൽ അബൂട്ടിയുടെ മകൾ ഷംന തസ്നീമിനാണ് ചികിത്സ പിഴവിലൂടെ ജീവൻ നഷ്ട്ടപ്പെട്ടത്. മെറിറ്റിൽ പ്രവേശനം നേടി പഠനത്തിെൻറ രണ്ടാം വർഷം താൻ പഠിക്കുന്ന കളമശേരി മെഡിക്കൽ കോളജിൽ വെച്ചാണ് ഇൗ മിടുക്കിക്ക് ജീവൻ നഷ്ടമാകുന്നത്.
പനിക്ക് ചികിത്സ തേടിയ ഷംനക്ക് സ്ഥാപനത്തിൽ നിന്ന് നൽകിയ കുത്തിവെപ്പിലൂടെയാണ് ജീവൻ നഷ്ടമായതെന്നാണ് ആരോപണം. കുത്തിവെപ്പോടെ ശ്വാസം നിലച്ചു പിടഞ്ഞ ഷംനയെ രക്ഷപ്പെടുത്താൻ സാഹചര്യം ഒരുക്കിയില്ലെന്നായിരുന്നു ആരോപണം.
മകളുടെ മരണത്തിന് കരണക്കാരായവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ കിട്ടാവുന്ന വാതിലുകൾ എല്ലാം മുട്ടി തളർന്ന പിതാവ് അബൂട്ടി, പിന്നീട് ഹൃദയം തകർന്നു മരിച്ച ദാരുണ ദുരന്തത്തിനും ഷംനയുടെ കുടുംബം സാക്ഷിയായി. ആദ്യം കളമശേരി പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും എല്ലാം കേസ് ഏറ്റെടുത്തുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
നിലവിലുള്ള ക്രിമിനൽ കേസിന് പുറമെ ഒരു കോടി രൂപ നഷ്ടപരിഹാരം തേടിയുള്ള മാതാവ് ശരീഫയുടെ ഹരജി കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.