തിരുവനന്തപുരം: മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരം-നാഗർകോവിലിൽ ചൊവ്വാഴ്ചയും ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ച നാല് ട്രെയിനുകൾ പൂർണമായും നിരവധി െട്രയിനുകൾ ഭാഗികമായും റദ്ദാക്കി. നാഗർകോവിൽ-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (16426), തിരുവനന്തപുരം-നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (16427), കൊല്ലം-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (16425), തിരുവനന്തപുരം-നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (16435) എന്നിവ ചൊവ്വാഴ്ച പൂർണമായും റദ്ദാക്കി.
കന്യാകുമാരി-ബംഗളൂരു െഎലൻഡ് എക്സ്പ്രസ് (16525) കൊല്ലത്ത് നിന്നാണ് ചൊവ്വാഴ്ച ബംഗളൂരുവിലേക്കുള്ള യാത്ര ആരംഭിക്കുക. നാഗർകോവിൽ-കോട്ടയം പ്രതിദിന എക്സ്പ്രസ് (16366) കായംകുളത്ത് നിന്ന് കോട്ടയത്തേക്ക് യാത്ര തുടങ്ങും. ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. തിരുനെൽവേലി മുതൽ ഗുരുവായൂർ വരെയുള്ള ഇൗ ട്രെയിനിെൻറ സർവിസ് ആണ് റദ്ദാക്കിയത്. പുനലൂർ-മധുര പ്രതിദിന എക്സ്പ്രസ് (16730) പുനലൂരിന് പകരം തിരുനെൽവേലിയിൽ നിന്നാകും മധുരയിലേക്കുള്ള യാത്ര ആരംഭിക്കുക. കൊല്ലം-എഗ്മോർ അനന്തപുരി എക്സ്പ്രസ് (16724 ) കൊല്ലത്തിന് പകരം നാഗർകോവിൽ നിന്നാകും ചെെന്നെയിലേക്കുള്ള സർവിസ് തുടങ്ങുക.
നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങും. ഇൗ ട്രെയിനിെൻറ നാഗർകോവിൽ മുതൽ തിരുവനന്തപുരം വരെയുള്ള സർവിസ് റദ്ദാക്കി. മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്കുള്ള പരശുറാം എക്സ്പ്രസ് (16649) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസും (16605) തിരുവനന്തപുരത്ത് യാത്ര നിർത്തും. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) തിരുവനന്തപുരത്ത് നിന്നാണ് സർവിസ് ആരംഭിക്കുക.
തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇൻറർസിറ്റി (22627) ചൊവ്വാഴ്ച തിരുനെൽവേലി വരെയേയുള്ളൂ. തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇൻറർസിറ്റി (22628) തിരുവനന്തപുരത്തിന് പകരം തിരുനെൽവേലിയിൽ നിന്ന് യാത്ര തുടങ്ങും. ഗാന്ധിധാം -നാഗർകോവിൽ പ്രതിവാര എക്സ്പ്രസ് (19424) ബുധനാഴ്ച തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരുെനൽവേലി -ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് (19423) വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്നാകും യാത്ര ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.