തിരുവനന്തപുരം: സാലറി ചലഞ്ചിൽ ജീവനക്കാരിൽനിന്ന് പിരിച്ചെടുത്ത 132.46 കോടി രൂപ വൈദ്യുതി ബോർഡ് മുഖ്യമന്ത്രിയു ടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പണം യഥാസമയം കൈമാറാത്തതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ചൊവ് വാഴ്ച വൈകീട്ടാണ് മന്ത്രി എം.എം. മണി മുഖ്യമന്ത്രി പിണറായി വിജയന് തുകയുടെ ഡ്രാഫ്റ്റ് കൈമാറിയത്. ദുരിതാ ശ്വാസ നിധിയിലേക്ക് 181 കോടി രൂപയാണ് കൈമാറിയതെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. ബോർഡ് നൽകിയ പണവും ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഹിതവും ചേർത്താണ് ഇൗ 181 കോടി രൂപ.
സാലറി ചലഞ്ചിെൻറ ഭാഗമായി കെ.എസ്.ഇ.ബിയില്‍ പിരിച്ച പണം അടയ്ക്കാന്‍ വൈകിയത് വലിയ പ്രശ്നമെല്ലന്ന് മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു. കെ.എസ്.എഫ്.ഇയും കഴിഞ്ഞ മാസമാണ് അടച്ചത്. പൊതുമേഖലാസ്ഥാപനങ്ങള്‍ ഈ ഇനത്തില്‍ പിരിച്ച തുക അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി ബോർഡ് ജീവനക്കാരിൽനിന്ന് പിരിച്ചെടുത്ത പണത്തിൽ 10.23 കോടി മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് നേരത്തേ കൈമാറിയിരുന്നത്. വിവിധ മാസങ്ങളായി ലഭിച്ച 132 കോടി നിധിയിലേക്ക് കൈമാറാതെ ബോർഡുതന്നെ കൈവശം െവക്കുകയായിരുന്നു. ഒാരോ മാസവും ലഭിക്കുന്ന തുക അതത് മാസം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ബോർഡ് തയാറായില്ല. യഥാസമയം ഇത് നൽകാത്തത് പണം നൽകിയ ജീവനക്കാർക്ക് ലഭിക്കേണ്ട ആദായ നികുതി ഇളവിനെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഒരുമിച്ച് തുക നൽകാൻ തീരുമാനിച്ചതുകൊണ്ടാണ് വൈകിയതെന്നും വകമാറ്റിയിട്ടില്ലെന്നുമാണ് വൈദ്യുതി ബോർഡിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.