മുല്ലപ്പെരിയാറിലെ അഞ്ച് ഷട്ടറുകൾ അടച്ചു, ജലനിരപ്പ് 141.90 അടി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് അഞ്ച് ഷട്ടറുകൾ അടച്ചു. നിലവിൽ സ്പിൽവേയിലെ v3 ഷട്ടർ മാത്രമാണ് 30 സെന്‍റീമീറ്റർ ഉയർത്തിയിട്ടുള്ളത്. രാവിലെ ഏഴ് മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയാണ്.

അണക്കെട്ടിലേക്ക് സെക്കൻഡിൽ 2716.71 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ടണൽ വഴി സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.

ചൊവ്വാഴ്ച ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക് എത്തിയതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടർ ഉയർത്തി ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടത് പ്രദേശവാസികളെ ഭീതിയിലാക്കിയിരുന്നു. മഴയെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 7991 ഘന അടിയായി വർധിച്ചതോടെ രണ്ട് ഷട്ടറുകൾ പുലർച്ചെ മൂന്നിന് തുറന്നു.

പിന്നീട്, നാല് മണിയായതോടെ രണ്ട് ഷട്ടർ കൂടി തുറന്ന് ഇടുക്കിയിലേക്ക് സെക്കൻഡിൽ 1682 ഘന അടി ജലം ഒഴുക്കി. മണിക്കൂറുകളുടെ ഇടവേളയിൽ ജലനിരപ്പ് 142ൽ നിയന്ത്രിച്ചു നിർത്താൻ 7.30 ഓടെ ഒമ്പത് ഷട്ടർ തുറന്നു.

പകൽ ഷട്ടറുകൾ അടക്കുകയും രാത്രി മുന്നറിയിപ്പില്ലാതെ തുറന്ന് വലിയ തോതിൽ ജലം ഒഴുക്കുകയും ചെയ്യുന്നത് പതിവായതോടെ പെരിയാർ നദീതീരത്തെ ജനങ്ങൾ വലിയ ഭീതിയിലാണ്. അണക്കെട്ടിൽ നിന്ന് കൃത്യമായ അളവിൽ ജലം തുറന്നു വിടാത്തതാണ് ക്രമാതീതമായി ജലനിരപ്പ് ഉയരാൻ ഇടയാക്കുന്നത്. മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടർ തുറക്കുന്ന തമിഴ്നാടിന്‍റെ നടപടിക്കെതിരെ കേന്ദ്ര ജല കമീഷന് പരാതി നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇടുക്കി ജലസംഭരണിയിൽ 2400.52 അടിയാണ് നിലവിലെ ജലനിരപ്പ്. 1416.289 ഘനയടി ജലമാണ് നിലവിൽ അണക്കെട്ടിലുള്ളത്. സംഭരണശേഷിയുടെ 97.04 ശതമാനം വരുമിത്. മണിക്കൂറിൽ 0.491 ഘനയടി ജലമാണ് സംഭരണിയിലേക്ക് ഒഴുകിയെത്തുന്നത്.

Tags:    
News Summary - Five shutters in Mullaperiyar were closed and the water level was 141.90 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.