തളിപ്പറമ്പ്: പറശ്ശിനിക്കടവ്, തളിപ്പറമ്പ് ഭാഗങ്ങളിലെ ലോഡ്ജുകളിൽ പൊലീസിന്റെ മിന്നൽ പരിശോധനയിൽ കഞ്ചാവ് ഉപയോഗിച്ച ഡോക്ടർ ഉൾപ്പെടെ അഞ്ചുപേർ പിടിയിലായി. തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപൻ കണ്ണിപൊയിൽ, എസ്.ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ പറശ്ശിനിക്കടവിലെ നാല് ലോഡ്ജുകളിലായിരുന്നു പരിശോധന.
ആലപ്പുഴയിലെ അജിപ്രിയയിൽ ഗൗതം അജിത്ത് (27), ആലപ്പുഴ മാരാരിക്കുളം നോർത്ത് സ്വദേശികളായ തകിടിവേലി ഹൗസിൽ അജിത്ത് റെജി (27), ജിക്കു ഭവനിലെ ജെ.കെ. ആദിത്ത് (30), പി.എ. ഹരികൃഷ്ണൻ (25) എന്നിവരാണ് ഒരു ലോഡ്ജിൽനിന്ന് പിടിയിലായത്. തിരുവനന്തപുരം ഫോർട്ട് ശ്രീകണ്ഠേശ്വരത്തെ പണ്ടാരത്തോപ്പ് ലൈനിലെ ഡോ. അജാസ് ഖാനെ (25) മറ്റൊരു ലോഡ്ജിൽനിന്നും പിടികൂടി.
ജോർജിയയിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ അജാസ് ഖാൻ വിദേശത്തേക്ക് പോകാനായി പരീക്ഷ കോച്ചിങ്ങിനാണ് തളിപ്പറമ്പിൽ താമസിക്കുന്നത്. ഡിവൈ.എസ്.പി ഓഫിസിലെ എ.എസ്.ഐ രമേശൻ, സീനിയർ പൊലീസ് ഓഫിസർ ഗിരീഷ്, ഡ്രൈവർ രജീഷ്, തളിപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ഷിജോ, സി.പി.ഒമാരായ അരുൺ കുമാർ പൂക്കോട്ടി, പ്രതീഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.