ഗവർണറുടെ പ്രീതി നഷ്ടപ്പെടുത്താവുന്ന ഒന്നും ധനമന്ത്രി ചെയ്തിട്ടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ പ്രീതി നഷ്ടമായെന്നും ഉചിത നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രിയെ പുറത്താക്കണമെന്ന ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി.

ധനമന്ത്രിയുടെ പ്രവർത്തനത്തിൽ അചഞ്ചല വിശ്വാസമുണ്ട്. ഗവർണറുടെ പ്രീതി നഷ്ടപ്പെടുത്തുന്ന രീതിയിൽ ഒന്നും മന്ത്രി പറഞ്ഞിട്ടില്ല. മന്ത്രി പറഞ്ഞത് ജനാധിപത്യവും ഭരണഘടന കീഴ്വഴക്കവും അടിസ്ഥാനമാക്കി പരിശോധിച്ചു. രാജ്യത്തിന്‍റെ ഐക്യത്തെ ഹനിക്കുന്ന പ്രസ്താവന മന്ത്രി നടത്തിയിട്ടില്ല. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതായും ഗവർണറുടെ കത്തിൽ മറ്റ് നടപടികൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടിക്കത്തിൽ വ്യക്തമാക്കി.

കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ ഒരു സംഭവം വിശദീകരിച്ച ധനമന്ത്രി അവിടെ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളുടെ സാഹചര്യം അറിയില്ലെന്ന് സൂചിപ്പിച്ചിരുന്നു. ഇതാണ് ഗവർണറെ പ്രകോപ്പിച്ചത്.

രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കുന്ന ബോധപൂർവ പരാമർശമാണ് ധനമന്ത്രി നടത്തിയതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ തന്‍റെ സമ്മതി തുടരാൻ കഴിയില്ല. തന്‍റെ സമ്മതി പിൻവലിച്ച വിവരം മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും ഇത് മുഖ്യമന്ത്രി ഗൗരവമായി പരിഗണിക്കണമെന്നും ഭരണഘടനപ്രകാരം നടപടി എടുക്കണമെന്നും ഗവർണർ കത്തിൽ നിർദേശിച്ചിരുന്നു.

Tags:    
News Summary - Finance Minister has not done anything to disfavor the Governor -Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.