തിരുവനന്തപുരം: സഹ. സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് നല്‍കാത്ത കേന്ദ്രസര്ക്കാറിനെത ിരെ യോജിച്ച പ്രക്ഷോഭമാണ് വേണ്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ഇതുസംബന്ധി ച്ച് ബഹുജന കാമ്പയിന് ഉള്‍പ്പെടെ നടപടികള്‍ പരിഗണനയിലാണ്. കേന്ദ്ര ആദായ നികുതി നിയ മത്തില്‍ പുതിയ 194 എന്‍ വകുപ്പ് പ്രാബല്യത്തില്‍ വന്നതോടെ വര്‍ഷം ഒരു കോടിയിലേറെ ബാങ്കുകളില്‍ നിന്ന് കറന്‍സിയായി പിന്‍വലിക്കുന്നതിന് രണ്ട് ശതമാനം ആദായനികുതി ഈടാക്കണമെന്നാണ് വ്യവസ്ഥ.
ഇത് കേരളത്തിലെ സഹകരണമേഖലയുടെ നിലനില്പിനെത്തന്നെ ബാധിക്കും. മാറിമാറിവരുന്ന നികുതി നിര്‍ദേശങ്ങള്‍ സഹകരണസംഘങ്ങളെ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കുന്നതിന് സ്ഥിരംസമിതി രൂപവത്കരിക്കും. സഹകരണ ബാങ്കുകളുടെ ഓഡിറ്റ്, ബാലന്‍സ് ഷീറ്റ് തയാറാക്കുന്നതിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
യു.ഡി.എഫ് മന്ത്രിസഭയിലെ 11 മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസ്
കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ 11 മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായിരുന്ന കെ. ബാബു, അടൂര്‍ പ്രകാശ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ.പി. മോഹനന്, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.എസ്. ശിവകുമാര്‍, അന്തരിച്ച സി.എന്‍. ബാലകൃഷ്ണന്, കെ.എം. മാണി എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇതില്‍ ഉമ്മൻ ചാണ്ടി, പി.ജെ. ജോസഫ് എന്നിവര്‍ക്കെതിരായ കേസുകള്‍ കോടതിവിധിയെ തുടര്‍ന്ന് അവസാനിപ്പിച്ചു. കെ.പി. മോഹനനെതിരായ കേസില്‍ വിജിലന്‍സ് പ്രഥമവിവര റിപ്പോര്‍ട്ട് ഹൈകോടതി റദ്ദാക്കി. മറ്റുള്ളവരുടേത് അന്വേഷണത്തിലും കോടതി പരിഗണനയിലുമാണ്.
സെൻസസ് േമയ് ഒന്നുമുതൽ
സെന്‍സസ് േമയ് ഒന്നുമുതല്‍ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സെന്‍സസും എന്‍.പി.ആറും വ്യത്യസ്തമാണ്. ആശയക്കുഴപ്പം വേണ്ട. എന്‍.പി.ആര് സംബന്ധിച്ച നടപടികള്‍ ഒന്നും സംസ്ഥാനത്ത് നടക്കില്ല. എന്‍.പി.ആറിനെ കുറിച്ച് ആശങ്ക നിലനില്ക്കുന്നതിെൻറ പേരില്‍ സംസ്ഥാനത്ത് മാത്രമായി സെന്‍സസ് നിര്ത്തിെവക്കാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.