പനി: നാലുപേർകൂടി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് നാലുപേർകൂടി മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി കുമാരിയമ്മ (51), പാറശാല കുളത്തൂർ സ്വദേശി ഇന്ദിര പ്രിയദർശനി (35), മലപ്പുറം മൂത്തേടം സ്വദേശി ഉഷാകുമാരി (50) എന്നിവർ പനി ബാധിച്ചും പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഹംസകുട്ടി (55) ഡെങ്കിപ്പനി ബാധിച്ചും ആണ് മരിച്ചത്. 

അതേസമയം എല്ലാ ആഴ്ചകളെയും പോലെ ഇൗ ഞായറാഴ്ചയും പനിയുടെയും പകർച്ചവ്യാധികളുടെയും റിപ്പോർട്ടിങ് ആരോഗ്യവകുപ്പ് കാര്യമായി നടത്തിയില്ല. ഞായറാഴ്ച പകർച്ചപ്പനി ബാധിച്ച് 9887 പേരാണ് ആശുപത്രികളിൽ ചികിത്സതേടിയത്. പനി ബാധിച്ച് ചികിത്സതേടിയ 9887 പേരിൽ 371 പേരെ കൂടുതൽ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി ബാധയെ തുടർന്ന് ചികിത്സതേടിയ 293 പേരിൽ 26 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 പേർക്ക് എച്ച്1 എൻ1 കണ്ടെത്തി. എറണാകുളത്ത് മൂന്നുപേർക്കും മലപ്പുറത്ത് ഒരാൾക്കും വയനാട് ഏഴുപേർക്കും കാസർകോട് നാലുപേർക്കുമാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്.

Tags:    
News Summary - fever death in kerala kerala news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.