പെരിന്തൽമണ്ണ: മകളെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി 150 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജി ആർ. സിനിയാണ് വിധി പ്രസ്താവിച്ചത്. 2022 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് പെൺകുട്ടി പീഡനത്തിനിരയായത്.
ഐ.പി.സി 450 പ്രകാരം ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും 376 (മൂന്ന്) പ്രകാരം 30 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും പോക്സോ മൂന്ന് എ വകുപ്പ് പ്രകാരം 30 വർഷം കഠിന തടവും 50,000 രൂപ പിഴയും പോക്സോ അഞ്ച് (എൽ) പ്രകാരം 40 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ അഞ്ച് (എൻ) പ്രകാരം 40 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.