വെള്ളമുണ്ട: തമിഴ്നാട്ടില്‍ വയനാട് സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യാജസിദ്ധൻ പൊലീസ് കസ്റ്റഡിയിൽ. വെള്ളമുണ്ടയിലെ വ്യാപാരി പൊയിലൻ (കുട്ട) അമ്മദിെൻറ മകന് അശ്റഫ് (32) കഴിഞ്ഞ ദിവസം മരിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറം പാണ്ടിക്കാട് സ്വദേശി സെയ്ദ് മുഹമ്മദാണ് കസ്റ്റഡിയിലുള്ളത്. യുവാവിെൻറ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ പിടികൂടിയത്.
ചൊവ്വാഴ്ച പുലർച്ചെ അശ്റഫിെൻറ കുടുംബാംഗങ്ങൾക്കൊപ്പം ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ സിദ്ധനെ വെള്ളമുണ്ട പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. കൂടുതൽ തെളിവെടുപ്പിന് വെള്ളമുണ്ട സ്റ്റേഷനിലെത്തിച്ചു. നേരിയ തോതിൽ മാനസിക വിഭ്രാന്തിക്ക് ചികിത്സയിലായിരുന്ന അശ്റഫിനെ രണ്ടു മാസമായി കാണാനില്ലെന്ന് കാണിച്ച് ഭാര്യ സജ്ന നേരത്തേ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് മരണ വിവരം ലഭിച്ചത്.
തമിഴ്നാട് നാഗർകോവിലിനടുത്ത മഖാമിലാണ് അശ്റഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സയുടെ മറവിൽ കെട്ടിയിട്ട് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.